പുലികളിറങ്ങും ആശയക്കുഴപ്പങ്ങളും ആശങ്കകളും നീങ്ങി;
Sunday, August 25, 2024 6:16 AM IST
തൃശൂർ: ആശയക്കുഴപ്പങ്ങളും ആശങ്കകളും ആലസ്യവുംവിട്ട് തൃശൂരിന്‍റെ പുലിമടകൾ ഉണർന്നു. നാലോണനാളിൽ തൃശൂർക്കാർക്ക് ഒഴിച്ചുകൂടാനാകാത്ത പുലിക്കളിക്കു തൃശൂർ കോർപറേഷൻ അനുമതിനൽകി പച്ചക്കൊടി വീശി.

ഇന്നലെ ചേർന്ന കൗണ്‍സിൽ യോഗത്തിലാണ് പുലിക്കളിക്ക് ഔദ്യോഗിക അനുമതി നൽകിയത്. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ പുലിക്കളി നടത്തേണ്ടതില്ലെന്നു കോർപറേഷൻ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ കോർപറേഷന്‍റെ തീരുമാനത്തിനെതിരേ പുലിക്കളിസംഘങ്ങളടക്കമുള്ളവർ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് പുലിക്കളി നടത്തുന്ന കാര്യം വീണ്ടും കൂടിയാലോചിച്ച് അന്തിമതീരുമാനമെടുത്തത്.

സെപ്റ്റംബർ 18നാണ് പുലിക്കളി. ഇനി ഇരുപത്തഞ്ചു ദിവസംമാത്രം ശേഷിക്കേ യുദ്ധകാല അടിസ്ഥാനത്തിൽ പണികൾ നടത്തിയാൽമാത്രമേ പുലിക്കളിക്കു പുലികളെയിറക്കാൻ കഴിയൂ. പലരും നേരത്തേതന്നെ പണികൾ തുടങ്ങിയിരുന്നുവെങ്കിലും, പുലിക്കളി നടക്കുമോ എന്ന ആശങ്കയും ആശയക്കുഴപ്പവും വന്നതോടെ പല സംഘങ്ങളും പണികൾ നിർത്തിവച്ചിരിക്കുകയായിരുന്നു. ‌‌


ഇത്തവണ ഒന്പതു ടീമുകളാണ് നാലോണനാളിൽ പുലികളെയുംകൊണ്ട് നഗരത്തിലെത്തുക.
ടാബ്ലോ ഒന്നിലേക്കു ചുരുക്കും.തൃശൂർ: ചെലവുകുറച്ച് പുലിക്കളി നടത്തണമെന്നു മേയർ എം.കെ. വർഗീസ് പറഞ്ഞതോടെ ഇത്തവണ പുലിക്കളിക്കു പൊലിമകുറയുമെന്ന് ഉറപ്പായി. പുലികളുടെ എണ്ണം ഓരോ സംഘത്തിലും അന്പത്തൊന്നിൽനിന്ന് പകുതിയാക്കി കുറയ്ക്കേണ്ടിവരുമെന്നാണ് സൂചന. രണ്ടു നിശ്ചലദൃശ്യങ്ങളുണ്ടാകാറുള്ളത് ഒന്നാക്കി ചുരുക്കേണ്ട സ്ഥിതിയും വരും.

പുലിക്കളി സംഘങ്ങളുമായി കോർപറേഷൻ ഇക്കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കും.

പുലിമുഖംവച്ച് ബിജെപി കൗണ്‍സിലർമാർ

തൃശൂർ: തൃശൂർ നഗരത്തിലെയും ഡിവിഷനുകളിലെയും മാലിന്യസംസ്കരണം അവതാളത്തിലായെന്നാരോപിച്ചും പുലിക്കളിയും കുമ്മാട്ടിക്കളിയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും ബിജെപി കൗണ്‍സിലർമാർ പുലിമുഖംവച്ച് കൗണ്‍സിൽ യോഗത്തിൽ പ്രതിഷേധിച്ചു.

സ്വന്തം ലേഖകൻ