ഭീഷണിയിലൂടെ ശമ്പളം കവർന്നെടുക്കാനുള്ള നീക്കം അനുവദിക്കില്ല: കെപിഎസ്ടിഎ
Sunday, August 25, 2024 6:15 AM IST
തൃശൂർ: വയനാട് ദുരന്തത്തിന്‍റെ പേരിൽ നിർബന്ധപൂർവം അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം കവർന്നെടുക്കാനുള്ള നീക്കത്തിൽനിന്നു സർക്കാർ പിന്തിരിയണമെന്നു കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ.

അഞ്ചുദിവസത്തെ ശമ്പളം നൽകിയില്ലെങ്കിൽ പിഎഫിൽനിന്നു വായ്പ അനുവദിക്കില്ലെന്നതും, സമ്മതപത്രം നൽകിയില്ലെങ്കിലും ശമ്പളം പിടിക്കുമെന്ന് ഐഎംജി ഡയറക്ടർ ഇറക്കിയ ഉത്തരവും രാത്രിയുടെ മറവിൽ യാത്രക്കാരെ കത്തികാട്ടി കൊള്ളയടിക്കുന്ന കവർച്ചക്കാരുടെ ശൈലിയാണ്.

മാസശമ്പളത്തിന്‍റെ അഞ്ചിലൊന്നുഭാഗവും സർക്കാർ തടഞ്ഞുവച്ചിരിക്കുന്ന സാധാരണക്കാരായ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം കവർന്നെടുക്കാൻ കിരാതമായ ഉത്തരവുകൾ പുറപ്പെടുവിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥർ, കൃത്യമായി ഡിഎയും മറ്റാനുകൂല്യങ്ങളും ലഭിക്കുന്നവരാണെന്ന സർക്കാരിന്‍റെ ഇരട്ടനീതി അംഗീകരിക്കാൻ അധ്യാപകരും ജീവനക്കാരും തയാറാകില്ല. ഭീഷണിക്കുമുന്നിൽ മുട്ടുമടക്കില്ലെന്നും ശമ്പളം കവർന്നെടുക്കാനാണ് തീരുമാനമെങ്കിൽ നിയമപരമായി നേരിടുമെന്നും കെപിഎസ്ടിഎ വ്യക്തമാക്കി.


ജില്ലാ പ്രസിഡന്‍റ് പി.കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. കെ.എസ്. സുഹൈർ, പി.സി. ശ്രീപത്മനാഭൻ, ഷാഹിദ റഹ്‌മാൻ, സാജു ജോർജ്, എ.എം. ജയ്സൺ, ടി.യു. ജയ്സൺ, സി.ആർ. ജീജോ, റീജു പോൾ, കെ.ജെ. ജോബി, ജസ്‌ലി ജോർജ്, എം.കെ. ഷാജി എന്നിവർ പ്രസംഗിച്ചു.