ഹേമ കമ്മീഷൻ : മുഖ്യമന്ത്രിക്കും സാംസ്കാരികമന്ത്രിക്കും എതിരേ കേസെടുക്കണം
Sunday, August 25, 2024 6:15 AM IST
തൃശൂർ: ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്ന 233 പേജ് അടങ്ങുന്ന ലിസ്റ്റ് ഉടൻ പരസ്യപ്പെടുത്തണമെന്നും ആരോപണവിധേയരായവരുടെ പേരുവിവരങ്ങൾ പുറത്തുവിടണമെന്നും ഭാരതീയ ചലച്ചിത്ര സാങ്കേതിക സംഘം.

കുറ്റവാളികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണം. റിപ്പോർട്ട് ആറുവർഷം പൂഴ്ത്തിവച്ച മുഖ്യമന്ത്രിയെയും സാംസ്കാരികമന്ത്രിയെയും ഒന്നും രണ്ടും പ്രതികളാക്കി കേസെടുക്കണം. ഇല്ലെങ്കിൽ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സംഘം മുന്നറിയിപ്പു നല്കി.

സംസ്ഥാന പ്രസിഡന്‍റ് ശിവജി സുദർശനൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്‌. സേതുമാധവൻ, പ്രദീപ് കുരീപ്പുഴ, സരിഗ ശശികുമാർ, പ്രേമൻ കോഴിക്കോട്, കണ്ണൻ പെരുമുടിയൂർ, വത്സന്‍ തുടങ്ങിയവർ പ്രസംഗിച്ചു.