വെള്ളക്കരം കൂട്ടാനുള്ള നീക്കംതടഞ്ഞ് കോൺഗ്രസ് കൗൺസിലർമാർ
Sunday, August 25, 2024 6:15 AM IST
തൃശൂർ: പഴയ മുനിസിപ്പൽ പ്രദേശത്തെ കുടിവെള്ളനിരക്ക് കൂട്ടാനുള്ള ഭരണപക്ഷനീക്കം കോൺഗ്രസ് കൗൺസിലർമാർ ഉയർത്തിയ പ്രതിഷേധത്തെതുടർന്ന് വേണ്ടെന്നുവച്ചു.

നികുതിവർധനവിലൂടെ ജനങ്ങൾക്ക് ഇരുട്ടടിനൽകിയ കോർപറേഷൻ കുടിവെള്ളനിരക്കുകൂടി കൂട്ടി ജനങ്ങളെ കൊള്ളയടിക്കാൻ അനുവദിക്കില്ലെന്നു പ്രതിപക്ഷനേതാവ് രാജൻ പല്ലൻ, ജോൺ ഡാനിയൽ എന്നിവർ പറഞ്ഞു. നെഹ്റു പാർക്കിൽ അരക്കോടി രൂപ മുടക്കി പ്രവർത്തിക്കാത്ത മ്യൂസിക് ഫൗണ്ടൻ സ്ഥാപിച്ച കോർപറേഷൻ നടപടിയിൽ വിജിലൻസ് അന്വേഷണം വേണം. ഇതിന്‍റെ കരാറുകാരനെ കരിമ്പട്ടികയിൽപെടുത്തണം. ചെമ്പൂക്കാവ് ഷോപ്പിംഗ് കോംപ്ലക്സിന്‍റെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടും ഒരുവർഷമായി മുറികൾ അടച്ചിട്ട ഉദ്യോഗസ്ഥരിൽനിന്ന് നഷ്ടം ഈടാക്കണം.

നായശല്യം ക്രമാതീതമായി വർധിച്ചു. അവ ആളുകളെയും കുട്ടികളെയും ആക്രമിക്കുന്നതു പതിവായി. നായശല്യം ഇല്ലാതാക്കാൻ മേയർ പ്രഖ്യാപിച്ച കൂടും നായയും പദ്ധതി എങ്ങും എത്തിയില്ല.


എംപ്ലോയ്മെന്‍റിൽ പേരു രജിസ്റ്റർ ചെയ്ത് ലക്ഷക്കണക്കിനു ചെറുപ്പക്കാർ ജോലിക്കായി കാത്തിരിക്കുമ്പോൾ കോർപറേഷനിലെ വിവിധ തസ്തികകളിൽ താത്കാലികക്കാരെ നിയമിക്കാനുള്ള മേയറുടെ നടപടി അധികാരദുർവിനിയോഗവും തൊഴിൽ അന്വേഷകരോടുള്ള വെല്ലുവിളിയുമാണ്.

നഗരത്തിലെ പൊളിഞ്ഞുവീഴാറായ കെട്ടിടങ്ങളുടെ സുരക്ഷയെക്കുറിച്ച് ഗൗരവമായി ആലോചിച്ച് നടപടികൾ കൈക്കൊള്ളണം. ജില്ലാ ഭരണകൂടം തയാറാക്കിയ ജീർണാവസ്ഥയിലുള്ള 149 കെട്ടിടങ്ങളുടെ ലിസ്റ്റ് ഇപ്പോഴും ഫയലിൽ ഉറങ്ങുകയാണെന്നും യോഗത്തിൽ കൗൺസിലർമാർ ചൂണ്ടിക്കാട്ടി.