വാഴപ്പിള്ളി സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ ട്രാഫിക് സംവിധാനം ഒരുക്കണം
Wednesday, August 28, 2024 3:45 AM IST
മൂവാറ്റുപുഴ: എംസി റോഡിൽ അപകടങ്ങൾ പതിവാകുന്ന വാഴപ്പിള്ളി സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ ട്രാഫിക് സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. തിരക്കേറിയ ജംഗ്ഷനിൽ ട്രാഫിക് സംവിധാനം ഇല്ലാത്തതിനാൽ ഗതാഗതക്കുരുക്കും അപകടങ്ങളും തുടർക്കഥയാകുന്നുവെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.

ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന എംസി റോഡിലേക്ക് കാക്കനാടുവഴി മൂവാറ്റുപുഴയിലേക്കെത്തുന്ന വാഹനങ്ങൾ പ്രവേശിക്കുന്നത് ഇവിടെയാണ്. സദാസമയും തിരക്ക് അനുഭവപ്പെടുന്ന കവലയിൽ അടിയന്തരമായി ഒരു ട്രാഫിക് സിഗ്നലോ അല്ലാത്തപക്ഷം ഒരു പോലീസ് ഉദ്യോഗസ്ഥനെയെങ്കിലും ട്രാഫിക് നിയന്ത്രിക്കുന്നതിനായി നിയോഗിക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്. അപകടങ്ങൾ പതിവായ ഇവിടെ അടിയന്തരമായി ഇതു പരിഹരിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കണമെന്നുമാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.


മൂവാറ്റുപുഴയിൽനിന്ന് കാക്കനാട്ടേക്കും തിരിച്ച് മൂവാറ്റുപുഴയ്ക്കും വരുന്ന വാഹനങ്ങളും കൂടാതെ സിവിൽ സ്റ്റേഷനിലേക്ക് പോകുന്നതും തിരിച്ചുവരുന്നതുമായ വാഹനങ്ങളും ജംഗ്ഷനിലൂടെ കടന്നുപോകുവാൻ കഴിയാത്ത അവസ്ഥയാണ്. ട്രാഫിക് സിഗ്നൽ സംവിധാനം ഇവിടെ വേണമെന്നുള്ളത് വർഷങ്ങളായി ഉയരുന്ന ആവശ്യമാണ്. നാളിതുവരെയായിട്ടും പോലീസിന്‍റെയോ മോട്ടോർ വാഹന വകുപ്പിന്‍റെയോ ഭാഗത്തുനിന്നു യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.