കരുമാലൂരിലെ വിവാദ ഹോട്ടൽ പൊളിക്കും
Wednesday, August 28, 2024 3:16 AM IST
കരുമാലൂർ: ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിച്ചു പ്രവർത്തിക്കുന്ന കരുമാലൂർ ഷാപ്പുപടിയിലെ ഹോട്ടൽ പൊളിച്ചു നീക്കാൻ നടപടി തുടങ്ങി. ആലുവ-പറവൂർ കെഎസ്ആർടിസി റോഡിൽ കരുമാലൂർ ഷാപ്പുപടിക്ക് സമീപം പാടശേഖരം നികത്തി പ്രവർത്തിക്കുന്ന അനധികൃത ഹോട്ടലിന്‍റെ പ്രവർത്തനത്തെക്കുറിച്ച് പരാതി ലഭിച്ചതിനെത്തുടർന്നാണ് ഇതു പൊളിച്ചു നീക്കാൻ അധികൃതർ നോട്ടീസ് നൽകിയത്.

പറവൂർ ഭൂരേഖ തഹസിദാർ ടോമി സെബാസ്റ്റ്യന്‍റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പൊളിച്ചു മാറ്റേണ്ട ഭാഗം അളന്നു തിട്ടപ്പെടുത്തി കുറ്റിയടിച്ചു.

നെൽക്കൃഷി ചെയ്യുന്ന കരുമാലൂർ പാടശേഖരവും തോടും നികത്തി നിർമിച്ച കരുമാലൂർ ഷാപ്പുപടിയിലെ ഹോട്ടൽ ഈ മാസം 24 നകം പൊളിച്ചു നീക്കി സ്ഥലം പൂർവ സ്ഥിതിയിൽ ആക്കണമെന്നു കാണിച്ചു കളക്ടർ ഉത്തരവിട്ടിരുന്നു. ഉടമ സ്വയം പൊളിച്ചില്ലെങ്കിൽ റവന്യു അധികൃതരുടെ നേതൃത്വത്തിൽ സ്ഥലം പൂർവസ്ഥിതിയിലാക്കണമെന്നും അതിനു ചെലവായ തുക സ്ഥലം ഉടമയുടെ പക്കൽ നിന്നും റവന്യൂ റിക്കവറി നടത്തി ഈടാക്കാമെന്നും ഉത്തരവിലുണ്ട്.


നെൽവയൽ തണ്ണീർത്തട നിയമം ലംഘിച്ചാണ് അനധികൃത നിർമാണം നടന്നിരിക്കുന്നതെന്നും ഹോട്ടൽ നിൽക്കുന്ന സ്ഥലം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണെന്നും പരിശോധന നടത്തി കണ്ടെത്തിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ ഹിയറിംഗ് നടപടികൾ ഉൾപ്പെടെ പൂർത്തിയാക്കിയ ശേഷമാണു പൊളിച്ചു നീക്കാൻ ഉത്തരവിറക്കിയത്.

അനധികൃതമായി സമ്പാദിച്ച എംഎസ്എംഇ ലൈസൻസും വ്യവസായ വകുപ്പ് റദ്ദാക്കിയിരുന്നു. സ്ഥലം ഉടമകളായ കൊടുങ്ങല്ലൂർ സ്വദേശികളുടെ സമ്മതത്തോടെ സ്ഥലം വാടകയ്ക്ക് എടുത്തകരുമാലൂർ സ്വദേശിയാണു പാടം നികത്തി ഹോട്ടൽ നിർമിച്ചത്. അനുവദിച്ച സമയത്തിനുള്ളിൽ ഉടമ പൊളിച്ചു നീക്കിയില്ലെന്നു മാത്രമല്ല ഹോട്ടലിന്‍റെ പ്രവർത്തനം തുടർന്നും നടത്തുന്നതായി കണ്ടെത്തി.

ഇതേ തുടർന്നായിരുന്നു തുടർനടപടി. തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ അളന്നു തിട്ടപ്പെടുത്തി സ്ഥാപിച്ച കുറ്റികൾ ചിലർ പിഴുതുമാറ്റിയതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.