അടച്ചു പൂട്ടിയ കമ്പനിയുടെ ഉടമ തൊഴിലാളികളോട് വിട ചൊല്ലാൻ എത്തി
Wednesday, August 28, 2024 3:16 AM IST
ആലുവ: പൊളിച്ചു നീക്കിയ ടെക്സ്റ്റൈൽ കമ്പനിയുടെ ഉടമ ജീവനക്കാരെ നേരിൽ കാണാനെത്തി വിടചോദിച്ചത് വികാരനിമിഷങ്ങൾ സൃഷ്ടിച്ചു. ആലുവ ജിടിഎൻ കമ്പനി ഉടമയും പട്ടോഡിയ ഗ്രൂപ്പിന്‍റെ ചെയർമാനുമായ ബി.കെ. പട്ടോഡിയയാണ് തന്‍റെ തൊഴിലാളികളെ നേരിൽ കാണാൻ ഒരിക്കൽകൂടി നാട്ടിൽ എത്തിയത്.

2022 ൽ കമ്പനി പ്രവർത്തനം പൂർണമായി നിർത്തിയ ശേഷം ആദ്യമായാണ് ചെയർമാനും സിഎംഡിയുമായ പട്ടോഡിയ ആലുവയിൽ എത്തുന്നത്. മുംബൈയിൽ സ്ഥിര താമസമാക്കിയ 84കാരൻ കുളുമുറിയിൽ വീണതിനെതുടർന്ന് വീൽചെയറിലാണ് വന്നത്. തൊഴിലാളികളും ട്രേഡ് യൂണിയൻ നേതാക്കളും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. പിന്നീട് വരാമെന്നും ആലുവയോടും കീഴ്‌മാടിനോടും കൂപ്പുകൈകളോടെ നന്ദി പറഞ്ഞുമാണ് മുംബൈയ്ക്ക് മടങ്ങിയത്.


1964 മുതൽ നീണ്ട 58 വർഷക്കാലത്തിനകത്ത് കേരളത്തിന്‍റെ വ്യവസായവത്കരണത്തിന് പ്രത്യേകിച്ച് ടെക്സ്റ്റൈൽ മേഖലയുടെ നിലനിൽപ്പിനും പുരോഗതിക്കും വലിയ സംഭാവന നൽകിയതാണ് പട്ടോഡിയ ഗ്രൂപ്പെന്ന് ഐഎൻടിയുസി ദേശീയ ഭാരവാഹിയായ വി.പി. ജോർജ് പറഞ്ഞു. 700 തൊഴിലാളികൾ വരെ സ്ഥിരമായി ഉണ്ടായിരുന്ന കമ്പനിയിൽ അടച്ചുപൂട്ടുന്ന സമയത്ത് 140 പേരായിരുന്നു സ്ഥിരം തൊഴിലാളികൾ.

എല്ലാവർക്കും അർഹമായ നഷ്ടപരിഹാരം നൽകിയാണ് കന്പനി അടച്ചത്. മത്സര കമ്പോളത്തിൽ പിന്തള്ളപ്പെട്ടതോടെയാണ് ജിടിഎൻ പ്രവർത്തനം നിർത്തിയത്. എന്നാൽ ആലുവ - പെരുമ്പാവൂർ സ്വകാര്യ ബസ് റൂട്ടിലെ ജിടിഎൻ ബസ് സ്റ്റോപ്പിന് ഇപ്പോഴും പ്രാധാന്യം നഷ്ടപ്പെട്ടിട്ടില്ല.