കൊച്ചി ബോട്ട് ദുരന്തത്തിനു ഒന്പതു വയസ് : സ്മരണാഞ്ജലിയുമായി ജനകീയ കൂട്ടായ്മ
Wednesday, August 28, 2024 3:16 AM IST
വൈപ്പിൻ: ഫോർട്ടുകൊച്ചി - വൈപ്പിൻ ഫെറി ദുരന്തത്തിനു ഒമ്പത് വയസ്. നടുക്കുന്ന ഓർമകൾ അയവിറക്കി ഒമ്പതാം വർഷവും അശ്രുപൂജ ഒരുക്കി ജനകീയ കൂട്ടായ്മ. 2015 ഓഗസ്റ്റ് 27നാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. ആറു സ്ത്രീകളും അഞ്ചു പുരുഷൻമാരുമടക്കം 11 ഹതഭാഗ്യരുടെ ജീവനാണ് അന്ന് കൊച്ചി അഴിമുഖത്ത് പൊലിഞ്ഞു വീണത്.

ഉച്ചയ്ക്ക് ഒന്നോടെ വൈപ്പിനിൽ നിന്നും നിറയെ യാത്രക്കാരുമായി പോയ ഹർഷ എന്ന യാത്രാബോട്ടിൽ ഫോർട്ടുകൊച്ചി ജെട്ടിയിൽ അടുക്കുന്നതിന് ഏതാനും മീറ്റർ അകലെവച്ച് അലക്ഷ്യമായി പാഞ്ഞെത്തിയ ഒരു യന്ത്രവത്കൃത മത്സ്യബന്ധന വള്ളം വന്നിടിച്ച് തകരുകയായിരുന്നു.

40 വർഷത്തിലധികം പഴക്കമുണ്ടായിരുന്ന തടി നിർമിതമായ ബോട്ടാകട്ടെ ആഘാതം താങ്ങാനാവാതെ രണ്ടായി പിളർന്ന് ഞൊടിയിടയിൽ കായലിൽ മുങ്ങിത്താഴ്‌ന്നു. ജീവനു വേണ്ടിയുള്ള നിലവിളികൾക്കും പിടച്ചിലുകൾക്കുമിടയിൽ ഏറേപേർ രക്ഷപ്രവർത്തകരുടെ കരവലയങ്ങളിലൂടെ ജീവിതത്തിന്‍റെ തീരത്തേക്ക് തിരിച്ചെത്തിയത്.

11 പേർ ഈ മഹാ ദുരന്തത്തിന്‍റെ രക്തസാക്ഷികളായി. ദുരന്ത വാർഷികത്തിൽ മുൻവർഷങ്ങളിലേത് പോലെ ഈ വർഷവും വൈപ്പിൻ ജനകീയ കൂട്ടായ്മ വൈപ്പിൻ ജെട്ടിയിൽ സ്മരണാഞ്ജലി ഒരുക്കിയിരുന്നു. ചെയർമാൻ മജ്നു കോമത്ത് , കൺവീനർ ജോണി വൈപ്പിൻ എന്നിവർ പുഷ്പാർച്ചന നടത്തി.