വന്യമൃഗശല്യം : യുഡിഎഫ് കർഷക കോ-ഓർ‌ഡിനേഷൻ കമ്മിറ്റിയുടെ സത്യഗ്രഹം നാളെ
Wednesday, August 28, 2024 3:03 AM IST
കോതമംഗലം: വനാതിർത്തി ഗ്രാമങ്ങളിലെ വന്യമ്യഗശല്യത്തിനെതിരെ യുഡിഎഫ് കർഷക കോ-ഓർ‌ഡിനേഷൻ കിഴക്കൻ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരം ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു.

ഇതിന്‍റെ ഭാഗമായി നാളെ രാവിലെ 10.30 ന് കാക്കനാട് കളക്ടറേറ്റിനു മുന്നിൽ സത്യഗ്രഹ സമരം നടത്തുമെന്ന് കർഷക കോ-ഓർഡിനേഷൻ കിഴക്കൻ മേഖല ചെയർമാനും യുഡിഎഫ് ജില്ലാ കൺവീനറുമായ ഷിബുതെക്കുംപുറം പത്രസമ്മേളനത്തിൽ അറിയിച്ചു.

വനാതിർത്തിയിൽ നിന്നു 50 മീറ്റർ ഉൾമാറി ട്രഞ്ചുകൾ നിർമിക്കുക, വന്യമൃഗ ആക്രമണത്തിൽ മരണമടഞ്ഞവരുടെ കുടുംബത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് 20 ലക്ഷം നൽകുക, അംഗവൈകല്യം സംഭവിക്കുന്നവർക്ക് 15 ലക്ഷവും ഗുരുതരമായി പരിക്കേൽക്കുന്നവർക്ക് 10 ലക്ഷവും നഷ്ടപരിഹാരം നൽകുക,

കൃഷികളും മറ്റാദായങ്ങളും നശിപ്പിക്കപ്പെടുന്ന കർഷക കുടുംബത്തിന് മാനദണ്ഡങ്ങൾ നോക്കാതെ അഞ്ചുലക്ഷം നഷ്ടപരിഹാരം നൽകുക, ജില്ലയുടെ കിഴക്കൻ മേഖലയിൽ മാത്രം വന്യമൃഗങ്ങളാൽ കൃഷി നശിപ്പിക്കപ്പെട്ട ഇനത്തിൽ കർഷകർക്കു കിട്ടാനുള്ള 40 കോടിയോളം രൂപ ഓണത്തിന് മുന്പ് നൽകുക, യുഡിഎഫ് ഭരണ കാലത്ത് തുടങ്ങിവച്ച കർഷക ക്ഷേമനിധി പുനർജീവിപ്പിക്കുക, കർഷക പെൻഷൻ 7000 രൂപയാക്കി ഉയർത്തുക എന്നീ ആവശ്യങ്ങളും സമരത്തിൽ ഉന്നയിക്കുന്നുണ്ട്.


കാട്ടാനകളുടെയും മറ്റു വന്യജീവികളുടെയും ശല്യം തടയാൻ വനം വകുപ്പ് നിർമിച്ച വൈദ്യുതി വേലികൾ മരങ്ങൾ തള്ളിയിട്ട് കാട്ടാനകൾ നശിപ്പിക്കുകയും വന്യമൃഗശല്യം അതിരൂക്ഷമായി തുടരുകയുമാണെന്നു ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

ട്രഞ്ചുകൾ താഴ്ത്തി വിഷയത്തിനു ശാശ്വതമായി പരിഹാരം കാണാൻ സർക്കാർ തയാറാകുന്നില്ല. ട്രഞ്ച് താഴ്ത്തലുമായി ബന്ധപ്പെട്ടു കോതമംഗലം എംഎൽഎ നിയമസഭയിൽ ഒരു സബ്മിഷൻ പോലും കൊണ്ടുവരുവാൻ ശ്രമിച്ചിട്ടില്ലെന്നും അവർ ആരോപിച്ചു.

സമരം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യും. കർഷക കോ - ഓർഡിനേഷൻ കിഴക്കൻ മേഖല ചെയർമാനും യുഡിഎഫ് ജില്ലാ കൺവീനറുമായ ഷിബു തെക്കുംപുറം അധ്യക്ഷത വഹിക്കും.

കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.സി. ജോർജ്, ജെയിംസ് കോറമ്പേൽ , ബിജു വെട്ടിക്കുഴ, എം.എം. അബ്ദുൾ റഹ്മാൻ, എം.എം. അഷ്റഫ്, വിവിധ കക്ഷി നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും.