ഫ്ലിപ്കാര്‍ട്ടിന് പിഴ വിധിച്ച് ഉപഭോക്തൃ കോടതി
Wednesday, August 28, 2024 3:03 AM IST
കൊച്ചി: സുഹൃത്തിന്‍റെ ഓണ്‍ലൈന്‍ അക്കൗണ്ട് മുഖേന ഫ്ലിപ്കാര്‍ട്ടില്‍ നിന്നു വാങ്ങിയ ഉത്പന്നത്തിന് യഥാര്‍ഥ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്ന വാദം തള്ളി എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി.

ടിവിയുടെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും അടക്കം 36,096 രൂപ 30 ദിവസത്തിനകം ഉപഭോക്താവിന് നല്‍കാന്‍ കോടതി എതിര്‍കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കി. എറണാകുളം ആലങ്ങാട് സ്വദേശി എന്‍.വി. ഡിനില്‍ ഫ്ലിപ്കാര്‍ട്ട് ഇന്‍റര്‍നെറ്റ് പ്രൈവറ്റ് ലിമിറ്റഡ്, ജീവിസ് കണ്‍സ്യൂമര്‍ സര്‍വീസ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് നിര്‍ദേശം.

2019 ജനുവരിയിലാണ് പരാതിക്കാരന്‍ 40 ഇഞ്ച് ഫുള്‍ എച്ച്ഡി എല്‍ഇഡി സ്മാര്‍ട്ട് ടിവി വാങ്ങിയത്. ഒരു വര്‍ഷത്തേക്കുള്ള വാറണ്ടിയും രണ്ടു വര്‍ഷത്തേക്ക് എക്സ്റ്റന്‍ഡഡ് വാറണ്ടിയും ടിവിക്ക് ഉണ്ടായിരുന്നു. 2021 ഓഗസ്റ്റില്‍ ടിവി പ്രവര്‍ത്തനരഹിതമായി. വാറണ്ടി കാലയവിനുള്ളില്‍ ആയതിനാല്‍ ടിവി റിപ്പയര്‍ ചെയ്യുന്നതിനായി എതിര്‍ കക്ഷികളെ സമീപിച്ചു.


വാറണ്ടി ഉള്ളതിനാലും നന്നാക്കാന്‍ സാധിക്കാത്തതിനാലും ടിവി വാങ്ങിയ തുകയിൽ നിന്നും 4,756 രൂപ കുറവു വരുത്തി 11,096 രൂപ തിരികെ നല്‍കാമെന്ന് സമ്മതിച്ചു. എന്നാല്‍ വാഗ്ദാനം ചെയ്ത തുക നല്‍കാന്‍ എതിര്‍കക്ഷികള്‍ തയാറായില്ല. ഈ സാഹചര്യത്തിലാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.

പരാതിക്കാരന്‍ സ്വന്തം വിലാസത്തിലല്ല ടിവി വാങ്ങിയിതെന്നായിരുന്നു എതിർകക്ഷികളുടെ വാദം. എന്നാല്‍ തന്‍റെ വിലാസത്തില്‍ ഫ്ലിപ്കാര്‍ട്ടിന് ഷിപ്പിംഗ് സൗകര്യമില്ലാതിരുന്നതിനാലാണ് മറ്റൊരാളുടെ വിലാസത്തില്‍ വാങ്ങിയതെന്ന് പരാതിക്കാരന്‍ ബോധിപ്പിച്ചു. ഇത് ശരിവച്ച് യഥാര്‍ഥ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അവകാശം ഉണ്ടെന്ന് ഡി.ബി. ബിനു അധ്യക്ഷനും, വി. രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി.