വേട്ടാന്പാറയിൽ ഭീതിപരത്തി കാട്ടാനക്കൂട്ടം
Wednesday, August 28, 2024 3:03 AM IST
കോതമംഗലം: വേട്ടാന്പാറ ജംഗ്ഷനിൽ ഭീതിപരത്തി കാട്ടാനക്കൂട്ടം. കഴിഞ്ഞ കുറെ നാളുകളായി പിണ്ടിമന പഞ്ചായത്തിലെ വേട്ടാന്പാറയിലും പരിസര പ്രദേശത്തും കാട്ടാനശല്യം രൂക്ഷമാണ്. ഇന്നലെ പുലർച്ചെ നാലോടെ കാട്ടാനകൂട്ടം വേട്ടാന്പാറ കവലയോട് ചേർന്നുള്ള കൃഷിയിടത്തിലെത്തി 100 കണക്കിന് വാഴകൾ നശിപ്പിച്ചു.

നിരവധി ആളുകൾ തിങ്ങി പാർക്കുന്ന പ്രദേശമാണ് വേട്ടാന്പാറ. രാപകൽ വ്യത്യാസമില്ലാതെ പുറത്തിറങ്ങാൻ കഴിയാതെ ജനം ഭയപ്പാടോടെയാണ് ജീവിക്കുന്നത്. ഇതിന് സമീപ പ്രദേശത്താണ് കഴിഞ്ഞ ദിവസം ടാപ്പിംഗ് തൊഴിലാളിയെ കാട്ടാന ആക്രമിച്ചത്. പിണ്ടിമന പഞ്ചായത്തിൽ അടിയന്തരമായി ആർആർടി സംഘത്തെ നിയോഗിക്കണമെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു.


കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ച വേട്ടാന്പാറ പ്രദേശത്തെ കൃഷിയിടങ്ങൾ കണ്‍വീനർ സന്ദർശിച്ചു. യുഡിഎഫ് കർഷക കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ ജെയിംസ് കോറന്പേൽ, പി.സി. ജോർജ്, ബിജു വെട്ടിക്കുഴ, ജോസ് കൈതയ്ക്കൽ, പഞ്ചായത്തംഗം സിബി പോൾ എന്നിവരും യുഡിഎഫ് കണ്‍വീനർക്കൊപ്പമുണ്ടായിരുന്നു.