വിദേശ ജോലി തട്ടിപ്പ്: യുവാവും യുവതിയും അറസ്റ്റിൽ
Wednesday, August 28, 2024 3:03 AM IST
വൈപ്പിൻ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വൈപ്പിൻ സ്വദേശികളായ ദമ്പതികളിൽനിന്ന് 2.8 ലക്ഷം തട്ടിയ കേസിൽ ആലപ്പുഴ സ്വദേശികളായ യുവതിയും യുവാവും അറസ്റ്റിൽ. ആലപ്പുഴ ചേർത്തല തറയിൽപ്പറമ്പ് വീട്ടിൽ ദിത്യ (20), ചേർത്തല അർത്തുങ്കൽ പടാകുളങ്ങര വീട്ടിൽ ദയാനന്ദ് (23) എന്നിവരെയാണ് ഞാറയ്‌ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.

വിദേശത്ത് ആളുകളെ ജോലിക്ക് കൊണ്ടുപോകുന്നതിനുള്ള ലൈസൻസും ജോബ് കൺസൾട്ടൻസിയും ഉണ്ടെന്ന് വിശ്വസിപ്പിച്ച പ്രതികൾ ദമ്പതികളിൽ ഭർത്താവിന് വിദേശത്ത് ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പല തവണകളായാണ് 2,80,000 രൂപ തട്ടിയെടുത്തത്. ജോലി ലഭിക്കാതെ വന്നതോടെ പോലീസിൽ പരാതി നൽകിയതോടെയാണ് അറസ്റ്റിലായത്.


ഞാറയ്‌ക്കൽ സിഐ സുനിൽ തോമസ്, സബ് ഇൻസ്പെക്ടർ ഷാഹിർ, സീനീയർ സിവിൽ പോലീസ് ഓഫീസർ പ്രീജൻ, സിവിൽ പോലീസ് ഓഫീസർ ഐശ്വര്യ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.