മെഡിസെപ്പ് പദ്ധതി : രണ്ടു ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം
Wednesday, August 28, 2024 3:03 AM IST
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി നടപ്പിലാക്കിയിട്ടുള്ള ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ മെഡിസെപ്പിലൂടെ ആനൂകൂല്യം ലഭിച്ചത് രണ്ടു ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക്. പദ്ധതി ആരംഭിച്ച് കഴിഞ്ഞമാസം വരെ 2,87,489 പേര്‍ക്ക് മെഡിസെപ്പിലൂടെ ആനുകൂല്യം ലഭിച്ചു. ഇതില്‍ 1,57,768 പേര്‍ നിലവില്‍ ജീവനക്കാരാണ്. 1,29,721 പേര്‍ വിരമിച്ചവരുമാണ്.

പദ്ധതി ആരംഭിച്ച് കഴിഞ്ഞമാസം 15 വരെ മെഡിസെപ്പ് പോര്‍ട്ടലില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് 1342,74,44,168 രൂപ ക്ലെയിം ഇനത്തില്‍ അനുവദിച്ചിട്ടുണ്ടെന്നും കാക്കനാട് സ്വദേശി രാജു വാഴക്കാലയ്ക്ക് ലഭിച്ച വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷാ മറുപടിയില്‍ പറയുന്നു. പദ്ധതി ആരംഭിച്ചപ്പോള്‍ മുതല്‍ പ്രതിമാസം 500 രൂപയാണ് പ്രീമിയം തുക.


പദ്ധതിയില്‍ അംഗമായിട്ടുള്ള ഗുണഭോക്താവിനും കുടുംബത്തിനും പ്രതിവര്‍ഷം മൂന്നുലക്ഷത്തിന്‍റെ പരിരക്ഷ ലഭിക്കും. കൂടാതെ അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കായി കറ്റാസ്‌ട്രോഫിക് ഫണ്ടില്‍ നിന്നും പദ്ധതിയില്‍ അനുവദനീയമായ തുക അനുവദിക്കുമെന്നും മറുപടിയില്‍ പറയുന്നു.

സംസ്ഥാനത്തിനകത്തും പുറത്തുമായി 553 ആശുപത്രികളിലാണ് മെഡിസെപ്പ് പദ്ധതി പ്രകാരം ചികിത്സ ലഭിക്കുന്നത്. ഇതില്‍ സംസ്ഥാനത്തിനകത്തെ 541 ആശുപത്രികളില്‍ 145 സര്‍ക്കാര്‍ ആശുപത്രികളും 396 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്ത് 12 ആശുപത്രികളില്‍ മാത്രമാണ് മെഡിസെപ്പ് പദ്ധതി പ്രകാരം ചികിത്സ ലഭിക്കുന്നത്.