മരക്കൊന്പുകൾ ഒടിഞ്ഞുവീണ് വയോധികന്‍റെ വഴിയടഞ്ഞു
Tuesday, August 27, 2024 7:14 AM IST
കൂത്താട്ടുകുളം: സർക്കാർ ഭൂമിയിലെ മരക്കൊന്പുകൾ ഒടിഞ്ഞുവീണ് വയോധികന്‍റെ വീട്ടിലേക്കുള്ള വഴിയടഞ്ഞു. കൂത്താട്ടുകുളം നഗരസഭയിലെ ദേവമാതാ കുന്നിൽ താമസിക്കുന്ന വാട്ടപ്പിള്ളിതടത്തിൽ വി.എ. മാത്യുവിന്‍റെ വീട്ടിലേക്കുള്ള വഴിയാണ് മരക്കൊന്പ് ഒടിഞ്ഞു വീണത് മൂലം തടസപ്പെട്ടിരിക്കുന്നത്.

എംവിഐപി ക്വാട്ടേഴ്സ് വളപ്പിൽ നിൽക്കുന്ന കൂറ്റൻ മാവിന്‍റെ ശിഖരങ്ങളാണ് മാത്യുവിന്‍റെ വീട്ടിലേക്കുള്ള വഴിയിലേക്ക് ഒടിഞ്ഞു വീണിരിക്കുന്നത്. ശിഖരങ്ങൾക്കൊപ്പം തന്നെ ഇതുവഴി കടന്നുപോകുന്ന വൈദ്യുതി ലൈനും വഴിയിലേക്ക് പൊട്ടിവീണ നിലയിലാണുള്ളത്.

കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലുമാണ് മരത്തിന്‍റെ ശിഖരം നിലംപതിച്ചത്. കെഎസ്ഇബിയിൽ വിവരം അറിയിച്ചിട്ടും പൊട്ടിവീണ വൈദ്യുതി ലൈനുകൾ പുനസ്ഥാപിച്ചിട്ടില്ല. മരക്കൊന്പുകൾ വെട്ടി നീക്കിയാൽ ലൈൻ പുനസ്ഥാപിച്ചു നൽകാമെന്ന് നിലപാടിലാണ് കഐസ്ഇബി. സർക്കാർ ഭൂമിയിൽ നിൽക്കുന്ന മരം അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാണിച്ച് ഒന്നരവർഷം മുന്പ് മാത്യു നഗരസഭയിൽ പരാതി നൽകിയിരുന്നു. എന്നാൽ ഒന്നര വർഷം പിന്നിട്ടിട്ടും പരാതിക്ക് യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല.

സർക്കാർ ഭൂമിയിൽ നിൽക്കുന്ന മരം നഗരസഭയ്ക്ക് വെട്ടി മാറ്റാൻ കഴിയില്ലെന്നാണ് നഗരസഭാ അധികൃതർ അദ്ദേഹത്തെ അറിയിച്ചിരിക്കുന്നത്. സർക്കാർ നടപടി പ്രകാരം മരങ്ങൾ ലേലം ചെയ്ത് മാത്രമേ വിൽക്കാൻ കഴിയുകയുള്ളൂവെന്നും ഇത്തരത്തിൽ മരം ലേലത്തിലെടുക്കാൻ ആരും തയാറായിട്ടില്ലെന്നുമാണ് അധികൃതർ മാത്യുവിനോട് പറഞ്ഞിരിക്കുന്നത്. നിലവിൽ എംവിഐപി ക്വാട്ടേഴ്സ് വളപ്പിൽ നിൽക്കുന്ന മൂന്ന് മരങ്ങൾ അപകടകരമായ നിലയിലാണ് തുടരുന്നത്.


പകുതിയിലധികം ചാഞ്ഞ് എംവിഐപി ക്വാട്ടേഴ്സിന്‍റെ ചുറ്റുമതിലിൽ ചാരി നിൽക്കുന്ന അക്വേഷ്യ മരം ഏത് നിമിഷം വേണമെങ്കിലും നിലം പൊത്തും. തൊട്ടടുത്ത് നിൽക്കുന്ന ഭീമൻ മഹാഗണിയുടെ ചുവട്ടിലെ മണ്ണ് പൂർണ്ണമായും നഷ്ടപ്പെട്ട് ബലക്ഷയം സംഭവിച്ച നിലയിലാണുള്ളത്. ഇതോടൊപ്പം മാത്യുവിന്‍റെ വീട്ടിലേക്കുള്ള വഴിയിലെ കോന്പൗണ്ട് വാളിന് ഇടയിൽ നിൽക്കുന്ന മാവും അപകടം ഉയർത്തുന്നുണ്ട്.

ഈ വൃക്ഷങ്ങളുടെ ശിഖരങ്ങൾ തൊട്ടടുത്തെ സ്വകാര്യ വ്യക്തിയുടെ വീടിനും പുരയിടത്തും മുകളിലേക്കാണ് വളർന്ന് പന്തലിച്ചു നിൽക്കുന്ന അവസ്ഥയിലാണെന്ന് വാർഡംഗം റോയി ഇരട്ടയാനിക്കൽ പറഞ്ഞു. മരം ലേലം ചെയ്ത് വിൽക്കാൻ കാലതാമസം ഉണ്ടെന്നിരിക്കെ മരത്തിന്‍റെ അപകടകരമായ ചില്ലകൾ അടിയന്തരമായി മുറിച്ചു നീക്കി പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാണ് വാർഡംഗം ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ ആവശ്യം.

മരക്കൊന്പുകൾ മൂലം വഴിയടഞ്ഞ് സ്വന്തം വീട്ടിൽ പ്രവേശിക്കാൻ കഴിയാത്ത മാത്യു ദിവസങ്ങളായി മകളുടെ വീട്ടിലാണ് താമസിക്കുന്നത്. വിവരമറിഞ്ഞ് നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോണ്‍, നഗരസഭാംഗം അനിൽ കരുണാകരൻ, എം.ആർ. സുരേന്ദ്രനാഥ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.