കൃഷിവകുപ്പിന്‍റെ ഉന്നതതല യോഗങ്ങൾ ജനങ്ങൾക്ക് കാണാൻ കഴിയും: മന്ത്രി
Tuesday, August 27, 2024 7:14 AM IST
കോതമംഗലം: കൃഷി വകുപ്പിന്‍റെ ഉന്നതതല യോഗങ്ങൾ തത്സമയം ജനങ്ങൾക്ക് കാണാനും കേൾക്കാനും കഴിയത്തക്ക വിധമാക്കുമെന്ന് മന്ത്രി പി. പ്രസാദ്. നെല്ലിക്കുഴി പഞ്ചായത്തിലെ ഇരമല്ലൂർ പാടശേഖരത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനവും നീർച്ചാലുകളുടെ സംരക്ഷണവും പദ്ധതിയുടെ നിർമാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെ ആധിപത്യമായി മാറാൻ പാടില്ലെന്നും ജനാഭിപ്രായം പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു. നെല്ല് ഉത്പാദനത്തിന്‍റെ കാര്യത്തിൽ പരിമിതികൾ ഉണ്ടെങ്കിലും പച്ചക്കറി ഉത്പാദിപ്പിക്കുന്നതിൽ സ്വയം പര്യാപ്തമകാൻ സംസ്ഥാനത്തിന് ശേഷിയുണ്ടെന്നും മന്ത്രി പറഞ്ഞു.

മണ്ണിന്‍റെ ഘടന അനുസരിച്ചുള്ള കാർഷിക വിളകൾ ഉൽപാദിപ്പിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ച് കൃഷിയിടം തിരിച്ചു പിടിക്കാൻ ജനകീയ ഇടപെടലുകൾ അനിവാര്യമാണെന്നും മന്ത്രി കൂട്ടി ചേർത്തു.


ആന്‍റണി ജോണ്‍ എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ.എം. ബഷീർ, നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. മജീദ്, നെല്ലിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശോഭാ വിനയൻ, എംപിഐ ചെയർമാൻ ഇ.കെ. ശിവൻ തുടങ്ങിയവർ പ്രസംഗിച്ചു. മുതിർന്ന കർഷകൻ വി.എ. തങ്കപ്പൻ, വേന്പനാട്ട് കായൽ നീന്തി കടന്ന എട്ടാം ക്ലാസ് വിദ്യാർഥി അസ്ഫർ ദിയാൻ അമിൻ എന്നിവരെ മന്ത്രി ആദരിച്ചു. ചടങ്ങിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലയാറ്റൂർ പഞ്ചായത്തംഗം ബെൻസി ജോയി 25,000 രൂപയുടെ ചെക്ക് കൈമാറി.