അപകടത്തില്‍പ്പെട്ട ഒാമ്നി വാന്‍ ഉപേക്ഷിച്ച നിലയിലായിട്ട് എട്ട് മാസം
Tuesday, August 27, 2024 7:14 AM IST
പെരുമ്പാവൂര്‍: വട്ടക്കാട്ടുപടി എഐടിയുസി ഓഫീസിന് മുന്നില്‍ അപകടത്തില്‍പ്പെട്ട മാരുതി ഒമ്നി വാന്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നിട്ട് എട്ടുമാസമാകുന്നു. തിരുവനന്തപുരത്ത് നിന്നും കെഎസ്ഇബി കോണ്‍ട്രാക്ട് തൊഴിലാളികളുമായി കാസര്‍ഗോട്ടേയ്ക്കുപോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നിസാര പരിക്കേറ്റ ഡ്രൈവറേയും യാത്രക്കാരേയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് അവരെക്കുറിച്ച് യാതൊരുവിവരവുമില്ല.

കെഎല്‍ 01 ബിജെ 1830 നമ്പര്‍ ഒമിനിവാന്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. എംസി റോഡില്‍ ടാര്‍ ചെയ്ത റോഡില്‍ തന്നെയാണ് വാഹനം കിടക്കുന്നത്. കാല്‍നട യാത്രകാര്‍ക്കും ഗതാഗതത്തിനും തടസം സൃഷ്ടിച്ച് അപകടാവസ്ഥയില്‍ കിടക്കുന്ന വാന്‍ ഇവിടെനിന്നും നീക്കം ചെയ്യണമെന്ന് അധികാരികളോട് പലപ്രവശ്യം ആവശ്യപ്പെട്ടതാണ്. നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


ഒട്ടനവധി അപകടങ്ങള്‍ ഈ വാഹനംമൂലം ഉണ്ടായിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികള്‍ ഇടപെട്ട് വാഹനം നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എഐടിയുസി വട്ടക്കാട്ടുപടി യൂണിറ്റ് അവശ്യപ്പെട്ടു.