ഭൂരഹിതരില്ലാത്ത കേരളം പദ്ധതി : ഒഴിഞ്ഞുകിടക്കുന്ന പ്ലോട്ടുകൾ കണ്ടെത്തി അർഹരായവർക്ക് നൽകും
Monday, August 26, 2024 4:15 AM IST
മൂവാറ്റുപുഴ: ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം ആവോലി പഞ്ചായത്ത് നാലാം വാർഡിൽ ഇട്ടിയേക്കാട്ട് മലയിൽ പട്ടയം ലഭിച്ചവരിൽ ഒഴിഞ്ഞുകിടക്കുന്ന പ്ലോട്ടുകൾ കണ്ടെത്തി അർഹരായവർക്ക് പതിച്ചു നൽകും.

350ഓളം പേർക്ക് പട്ടയം നൽകിയെങ്കിലും പകുതിയിലധികം പ്ലോട്ടുകൾ ഒഴിഞ്ഞു കിടക്കുന്നതായി പഞ്ചായത്ത് അധികൃതർ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് മാത്യു കുഴൽനാടൻ എംഎൽഎയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.

പഞ്ചായത്ത് പ്രതിനിധികളും റവന്യു ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് നിലവിൽ താമസമില്ലാത്തവരെ കണ്ടെത്തി അവർക്ക് ഭൂമി ആവശ്യമില്ലെങ്കിൽ അർഹതയുള്ളവർക്ക് ഭൂമി പതിച്ചു നൽകുവാൻ തീരുമാനമെടുത്തത്. ഇവിടെ സർവേ നടത്തിയതിൽ 75 പേർ മാത്രമാണ് സ്ഥലത്ത് താമസമുള്ളതെന്ന് കണ്ടെത്തി.


പട്ടയം കൈപ്പറ്റിയിട്ടുള്ള ബാക്കിയുള്ളവരെ കണ്ടെത്തുന്നതിനായി ആവോലി പഞ്ചായത്ത് പ്രസിഡന്‍റ് ഷെൽമി ജോണ്‍സിന്‍റെ അധ്യക്ഷതയിൽ പഞ്ചായത്ത് ഹാളിൽ യോഗം ചേർന്നിരുന്നു. സ്വീകരിക്കേണ്ട നടപടി ക്രമങ്ങളെക്കുറിച്ച് മൂവാറ്റുപുഴ വില്ലേജ് ഓഫീസർ ഷീന പി. മാമ്മൻ യോഗത്തിൽ വിശദീകരിച്ചു. ഇതനുസരിച്ച് പട്ടയം കൈപ്പറ്റിയിട്ടുള്ളവർ എത്രയും പെട്ടെന്ന് വില്ലേജ് ഓഫീസിലോ പഞ്ചായത്തിലോ ബന്ധപ്പെടണമെന്ന് യോഗത്തിൽ പങ്കെടുത്ത അംഗങ്ങളും ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടു.

മൂവാറ്റുപുഴ നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ അജി മുണ്ടാട്ട്, ആവോലി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിജു ജോസ്, അംഗങ്ങളായ ആൻസമ്മ വിൻസെന്‍റ്, വി.എസ്. ഷെഫാൻ, ബിന്ദു ജോർജ്, അഷറഫ് മൊയ്തീൻ, രാജേഷ് പൊന്നുംപുരയിടം, പ്രീമ സിമിക്സ് എന്നിവർ പങ്കെടുത്തു.