കാട്ടാന ശല്യം : ‘ഭൂതത്താൻകെട്ടിൽ തകർന്ന ബണ്ട് പുനർനിർമിക്കണം’
Monday, August 26, 2024 4:13 AM IST
കോതമംഗലം: കീരംപാറ പഞ്ചായത്തിലെ ഭൂതത്താൻകെട്ടിന് സമീപം കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി കാട്ടാനകൾ കൃഷിയിടങ്ങളിൽ പ്രവേശിച്ച് ഏക്കർ കണക്കിന് വാഴകൃഷിയും തെങ്ങും നശിപ്പിച്ചു. ടോമി ചെറുകാട്ടിലിന്‍റെ കൃഷി ഭൂമിയിലെത്തിയ കാട്ടാനകൾ വാഴകളും കായ്ച്ച തെങ്ങുകളും നശിപ്പിച്ചു. പ്രദേശത്തെ ജനങ്ങൾ ഏറെ ആശങ്കയിലാണ്.

ഏതാനും മാസങ്ങൾക്ക് മുന്പ് ഭൂതത്താൻകെട്ടിന് സമീപമുള്ള ചെക്ക് ഡാമിനോടു ചേർന്നുള്ള ബണ്ട് തകർന്നു പോയതു മൂലം സമീപ പ്രദേശത്തെ വെള്ളം ഒഴുകിപ്പോയതാണ് യാതൊരു തടസവുമില്ലാതെ കൃഷിയിടങ്ങളിലേക്ക് വന്യമൃഗങ്ങൾ പ്രവേശിക്കുവാൻ കാരണം.

പ്രദേശവാസികളായ ആയിരക്കണക്കിന് കുടുംബങ്ങളുടെ കുടിവെള്ളത്തെ ബാധിക്കുന്നതുമായ തകർന്നുപോയ ബണ്ട് ഉടൻ പുനർ നിർമിക്കണമെന്നും, വനാതിർത്തികളിൽ ട്രഞ്ച് സ്ഥാപിച്ചും ജീവനും, സ്വന്തിനും സംരക്ഷണം നൽകണമെന്നും, നഷ്ടപരിഹാരം നൽകണമെന്നും സ്ഥലം സന്ദർശിച്ച കത്തിലിക്കാ കോണ്‍ഗ്രസ് ഭാരവാഹികൾ ആവശ്യപ്പെട്ടു.

കൃഷി നാശം സംഭവിച്ച സ്ഥല ഉടമ ടോമി ചെറുകാട്ട്, കത്തോലിക്കാ കോണ്‍ഗ്രസ് കോതമംഗലം കത്തീഡ്രൽ യൂണിറ്റ് പ്രസിഡന്‍റ് ബിനോയ് പള്ളത്ത്, സെക്രട്ടറി ബേബിച്ചൻ നിധീരിക്കൽ, ജോയി ഉണിച്ചൻത്തറയിൽ, സോണി പാന്പയ്ക്കൽ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.