തുടങ്ങനാട് സ്പൈസസ് പാർക്ക് രണ്ടാംഘട്ട നിർമാണം ഉടൻ
Wednesday, August 28, 2024 12:03 AM IST
മൂലമറ്റം: ഇടുക്കിയുടെ സുഗന്ധവ്യഞ്ജന മേഖലയ്ക്ക് പുത്തൻ പ്രതീക്ഷ നൽകി തുടങ്ങനാട് ആരംഭിച്ച സ്പൈസസ് പാർക്കിന്‍റെ രണ്ടാംഘട്ട നിർമാണം ഉടൻ ആരംഭിക്കും. 15.03 ഏക്കർ സ്ഥലമാണ് ആദ്യഘട്ടത്തിൽ ഏറ്റെടുത്തത്. രണ്ടാംഘട്ട വികസനത്തിന് പത്തേക്കർ സ്ഥലം കൂടി ഏറ്റെടുക്കും.

ആദ്യഘട്ടത്തിലെ നിർമാണ ജോലികൾക്കും അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി 20 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്. ഓഫീസ്, റോഡ്, വെള്ളം, വൈദ്യുതി, സംരക്ഷണമതിൽ, ട്രീറ്റ്മെന്‍റ് പ്ലാന്‍റ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും പാർക്കിൽ ഒരുക്കിയിട്ടുണ്ട്.

ഇതിനു പുറമേ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് കെട്ടിടം, ഡോക്യുമെന്‍റേഷൻ സെന്‍റർ, കോണ്‍ഫറൻസ് ഹാൾ, പോസ്റ്റ് ഓഫീസ്, അസംസ്കൃത വസ്തുക്കൾ സൂക്ഷിക്കാനുള്ള സൗകര്യം, മാർക്കറ്റിംഗ് സൗകര്യം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

കിൻഫ്രയാണ് നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
രണ്ടാം ഘട്ട നിർമാണത്തിന്‍റെ ചുമതലയും കിൻഫ്രയ്ക്കാണ്. ആദ്യഘട്ടത്തിൽ വ്യവസായ സ്ഥാപനങ്ങൾക്ക് നിശ്ചയിച്ചു നൽകിയ സ്ഥലത്ത് ആവശ്യമായ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കേണ്ടത് അതതു സംരംഭകരാണ്.


ഇതിനുള്ള നടപടികളും നടന്നുവരികയാണ്. 15 ഏക്കർ സ്ഥലത്താണ് ആദ്യഘട്ട വികസന പ്രവർത്തനങ്ങൾക്ക് നീക്കി വച്ചതെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഇതിൽ അഞ്ചേക്കറോളം സ്ഥലം ഉപയോഗിക്കേണ്ടി വന്നു. ശേഷിച്ച പത്തേക്കറാണ് സംരംഭകർക്ക് വിട്ടു നൽകിയത്.

30 വർഷത്തെ പാട്ടത്തിനാണ് സ്ഥലം വിട്ടുനൽകിയിരിക്കുന്നത്. സെന്‍റിന് 1.5 ലക്ഷം രൂപപ്രകാരമാണ് സ്ഥലം അനുവദിച്ചത്. തുകയുടെ 50 ശതമാനം ആദ്യം അടയ്ക്കണം. ശേഷിക്കുന്ന തുക തവണകളായി രണ്ടുവർഷത്തിനുള്ളിൽ അടച്ചാൽമതി. സ്പൈസസ് അനുബന്ധ വ്യവസായങ്ങൾക്കായി തരിശ് സ്ഥലമാണ് അനുവദിച്ചിരിക്കുന്നത്.

ഏലം, ചുക്ക്, കുരുമുളക്, കാപ്പി, ജാതി, അടയ്ക്ക, കൊക്കോ തുടങ്ങിയ കാർഷിക ഉത്പന്നങ്ങൾ കർഷകരിൽനിന്നു സംഭരിച്ച് വിപണനം ചെയ്യുന്നതിനും വ്യാവസായികാടിസ്ഥാനത്തിൽ സംസ്കരണം നടത്തുന്നതിനും ലക്ഷ്യമിട്ടാണ് സ്പൈസസ് പാർക്ക് വിഭാവനം ചെയ്തിരിക്കുന്നത്.
2007-ൽ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് 27 കോടിരൂപ അനുവദിച്ചതോടെയാണ് പദ്ധതി ആരംഭിക്കാനായത്. ഒരുവർഷം മുന്പ് മുഖ്യമന്ത്രി പിണറായി വിജയനാണ് പാർക്ക് ഉദ്ഘാടനം ചെയ്തത്.