കാട്ടിറച്ചി കേസ്: ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ നോട്ടീസ് നൽകിയിട്ട് അഞ്ചു മാസം
Wednesday, August 28, 2024 12:03 AM IST
ഉപ്പുതറ: കാട്ടിറച്ചി കടത്തി എന്നാരോപിച്ച് ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ പ്രതികളായ വനംവകുപ്പ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി ഗവ. അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയ കത്തിന് അഞ്ചു മാസം കഴിഞ്ഞിട്ടും വനംവകുപ്പ് മറുപടി നൽകിയില്ല .

ഒരാഴ്ചയ്ക്കകം മറുപടി നൽകണം എന്നാവശ്യപ്പെട്ട് മാർച്ച് 14നാണ് വനംവകുപ്പ് അഡീഷണൻ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർക്ക് (ഭരണ വിഭാഗം ) കത്ത് നൽകിയത്. കത്തിന് മറുപടി കിട്ടിയാലേ പോലീസിന് പ്രോസിക്യൂഷൻ അനുമതി ലഭ്യമാക്കാനും വിചാരണ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനും കഴിയുകയുള്ളു.

2022 സെപ്തംബർ 20 നാണ് കാട്ടിറച്ചി കടത്തി എന്നാരോപിച്ച് കണ്ണംപടി മുല്ല പുത്തൻപുരയ്ക്കൽ സരുൺ സജിയെ കിഴുകാനം ഫോറസ്റ്റർ അനിൽകുമാറും സംഘവും അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ജാമ്യത്തിൽ പുറത്തിങ്ങിയ സരുൺ നൽകിയ പരാതിയിൽ വനം ചീഫ് കൺസർവേറ്റർ നടത്തിയ അന്വേഷണത്തിൽ കേസ് കെട്ടിച്ചമച്ചതാണെന്നു തെളിഞ്ഞു .


ചീഫ് കൺസർവേറ്റർ നീതു ലക്ഷ്മിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അന്നത്തെ ഇടുക്കി വൈൽഡ് ലൈഫ് ഡിഎഫ്ഒ ബി. രാഹൂൽ, സെക്‌ഷൻ ഫോറസ്റ്റർ ടി. അനിൽകുമാർ ഉൾപ്പെടെ ഒൻപത് വനം ഉദ്യോഗസ്ഥരെ സർവീസിൽനിന്നു സസ്പൻഡു ചെയ്യുകയും ഇവരടക്കമുള്ള 13 ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.