വള്ളക്കടവിൽ കാട്ടനക്കൂട്ടം കൃഷികൾ നശിപ്പിച്ചു
Wednesday, August 28, 2024 12:03 AM IST
വണ്ടിപ്പെരിയാർ: നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും വള്ളക്കടവിൽ കാട്ടാനക്കൂട്ടങ്ങൾ എത്തി. വ്യാപകമായ തോതിൽ കൃഷികൾ നശിപ്പിച്ചു

അമ്പലപ്പടി മുല്ലൂപറമ്പിൽ മുരളിധരന്‍റെ പറമ്പിലെ കൃഷികളാണ് കൂടുതലും നശിപ്പിച്ചത്. ചൊവ്വാഴ്ച്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. അതിർത്തിയിൽനിന്ന് പെരിയാർ നദി കടന്ന് അമ്പലപ്പടി റോഡിലാണ് കാട്ടാനക്കൂട്ടങ്ങൾ എത്തിയത്. മുരളീധരന്‍റെ കൃഷിയിടത്തിൽ എത്തി വെട്ടാൻ പാകമായ വാഴകൾ വ്യാപകമായി നശിപ്പിക്കുകയായിരുന്നു.


ഓണത്തിനോടനുബന്ധിച്ച് വിളവെടുക്കുവാൻ നിർത്തിയതായിരുന്നു. അരയേക്കറോളം വാഴക്കൃഷികൾ കാട്ടാനക്കൂട്ടങ്ങൾ നശിപ്പിച്ചു.

കൂടാതെ സമീപ പ്രദേശത്തെ ശോഭന, സാംകുട്ടി, മണ്ണൂശേരി ഷാജി എന്നിവരുടെ കൃഷികളും കാട്ടാനക്കൂട്ടങ്ങൾ നശിപ്പിച്ചു. വനപാലകരും നാട്ടുകാരും ബഹളം വച്ചതിനെത്തുടർന്ന് രാവിലെ ആറോടെ കട്ടാനക്കൂട്ടങ്ങൾ റോഡ് മുറിച്ച് കടന്ന് കാട്ടിലേയ്ക്ക് മടങ്ങി. ഒരു കുട്ടിയും കൊമ്പനും അടങ്ങിയ അഞ്ചംഗം സംഘമായിരുന്നു എത്തിയത്.