ശൂലപ്പാറയില്‍ റവന്യൂ ഭൂമി കൈയേറി റോഡ് നിര്‍മാണം
Wednesday, August 28, 2024 12:03 AM IST
നെടുങ്കണ്ടം: കേരളാ - തമിഴ്‌നാട് അതിര്‍ത്തിയില്‍ റവന്യൂ ഭൂമിയും സ്വകാര്യ ഭൂമിയും കൈയേറി റോഡ് നിര്‍മിച്ചതായി പരാതി. പാറത്തോട് വില്ലേജിലെ ശൂലപ്പാറയിലാണ് കേരളത്തിന്‍റെ ഭൂമിയില്‍ ആരംഭിച്ച് തമിഴ്‌നാട് അതിര്‍ത്തിവരെ മൂന്നര കിലോമീറ്ററോളം ദൂരം അനധികൃതമായി റോഡ് നിര്‍മിച്ചിരിക്കുന്നത്.

സമീപവാസിയുടെ പട്ടയഭൂമിയിലൂടെ അനുമതിയില്ലാതെ റോഡ് നിര്‍മിച്ചെന്ന പരാതിയെത്തുടര്‍ന്ന് റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് അനധികൃത റോഡ് നിര്‍മാണം കണ്ടെത്തിയത്. റവന്യൂ ഭൂമി കൈയേറിയും റോഡ് നിര്‍മിച്ചതായി അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.

റോഡിന് സമീപത്തായി ഏക്കറുകണക്കിന് സ്ഥലത്ത് പുതിയ ഏലം കൃഷിയും കണ്ടെത്തി. ആനക്കല്ലില്‍നിന്നു രണ്ട് കിലോമീറ്ററോളം മാറിയാണ് റോഡ് നിര്‍മാണം നടന്നത്. കേരളാ-തമിഴ്‌നാട് അതിര്‍ത്തിയിലെ ശൂലപ്പാറയില്‍ ഭാവിയില്‍ റിസോര്‍ട്ട് ഉള്‍പ്പടെയുള്ളവ നിര്‍മിക്കാനുള്ള ഭൂമാഫിയയുടെ ശ്രമത്തിന്‍റെ ഭാഗമായാണ് റോഡ് നിര്‍മിച്ചിരിക്കുന്നതെന്ന് കരുതുന്നു.


സംഭവത്തില്‍ പാറത്തോട് വില്ലേജ് ഓഫീസര്‍ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. റോഡ് കടന്നുപോകുന്ന പ്രദേശത്തെ സ്ഥലത്തിന്‍റെ രേഖകള്‍ ഹാജരാക്കാന്‍ ഭൂവുടമകള്‍ക്കും നിര്‍ദേശം നല്‍കി.

ഭൂരേഖ വിഭാഗം നടത്തുന്ന പരിശോധനകള്‍ക്ക് ശേഷം കൈയേറ്റം കണ്ടെത്തിയാല്‍ ഭൂസംരക്ഷണ നിയമ പ്രകാരം നിയമനടപടികള്‍ സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. റോഡ് നിര്‍മിക്കാനുപയോഗിച്ച മണ്ണു മാന്തിയന്ത്രം ഹാജരാക്കാന്‍ വാഹന ഉടമയ്ക്ക് റവന്യു വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.