അന്ധവിശ്വാസത്തിന്‍റെ പേരിൽ കുടുംബത്തിന്‍റെ പണം തട്ടിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
Monday, August 26, 2024 11:49 PM IST
പീരുമേട്: കുടുംബത്തിൽ അനർഥങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ ഭീഷണിപ്പെടുത്തി പണം തട്ടിയ തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച്ച ഉച്ചയ്ക്കാണ് കേസിന് ആസ്പദമായ സംഭവം. അച്ഛനും അമ്മയും പുറത്തുപോയ സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന രണ്ട് കുട്ടികളെ കബളിപ്പിച്ചാണ് തമിഴ്നാട് പെരിയകുളം സ്വദേശിയായ ഭൂപതി മൂക്കുത്തി അടക്കം കൈവശപ്പെടുത്തിയത്.

ഇയാൾ വീട്ടിൽച്ചെന്ന് കുട്ടികളുടെ മുന്നിൽ മായാജാലം കാണിക്കുകയും തുടർന്ന് ഇവരുടെ മാതാപിതാക്കൾക്ക് അപത്ത് വരാൻ പോകുന്നുവെന്ന് പറഞ്ഞ് പേടിപ്പിക്കുകയും ചെയ്തു. ഇതിനുള്ള പ്രതിവിധിക്കായി 4,000 രൂപ ആവശ്യപ്പെട്ടു. ഇതിനായി കുട്ടികളുടെ പക്കലുണ്ടായിരുന്ന ആഭരണങ്ങൾ വാങ്ങി ഇയാൾ കടന്നുകളയുകയായിരുന്നു.

വീട്ടുകാർ സമീപവാസികളോട് ഇക്കാര്യം പറഞ്ഞപ്പോഴാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് ഇവർ നാട്ടുകാരെ വിവരം അറിയിച്ചു.


തുടർന്ന് വഴിയിൽവച്ച് ഇയാളെ നാട്ടുകാർ പിടികൂടി തടഞ്ഞുവയ്ക്കുകയും പീരുമേട് പോലീസിൽ വിവരം അറിയിക്കുകയും ആയിരുന്നു. പീരുമേട് പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനയ്ക്ക് ശേഷം ഇയാളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വണ്ടിപ്പെരിയാർ കേന്ദ്രീകരിച്ച് ഭാവി പ്രവചനക്കാർ എന്ന വ്യാജേന 12 ഓളം ആളുകൾ അടങ്ങുന്ന സംഘം തമ്പടിച്ചിട്ടുള്ളതായും ഇവർ പകൽ സമയങ്ങളിൽ എസ്റ്റേറ്റ് മേഖലകളിൽ ചുറ്റിത്തിരിയാറുണ്ടെന്നും വിവരം ലഭിച്ചു. ആളുകൾ ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു.