നാടും നഗരവും അന്പാടിയായി; വർണാഭമായി മഹാശോഭായാത്ര
Monday, August 26, 2024 11:48 PM IST
തൊടുപുഴ: നഗരപാതകളും ഗ്രാമവീഥികളും അന്പാടിയാക്കി മാറ്റി ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് മഹാ ശോഭായാത്ര സംഘടിപ്പിച്ചു. ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ മേഖലകളിൽ നടത്തിയ ശോഭായാത്ര നാടിനെ വർണാഭമാക്കി മാറ്റി.

ഉണ്ണിക്കണ്ണൻമാരുടെയും ഗോപികമാരുടെയും വേഷധാരികളായ നൂറുകണക്കിന് കുരുന്നുകൾ ഘോഷയാത്രയ്ക്ക് നിറച്ചാർത്തേകി.

കൂടാതെ നിശ്ചലദൃശ്യങ്ങൾ, വാദ്യമേളങ്ങൾ എന്നിവയും ശോഭായാത്രയ്ക്ക് മാറ്റു കൂട്ടി. കൃഷ്ണലീലകൾ പാടി ജനങ്ങൾ ശോഭായാത്രയെ ഭക്തി സാന്ദ്രമാക്കി മാറ്റി.

മഹാശോഭായാത്രയുടെ സമാപനം കുറിച്ച് ആവേശകരമായ ഉറിയടിയും നടന്നു.
അഷ്ടമി രോഹിണിയോടനുബന്ധിച്ച് തൊടുപുഴയിൽ ബാലഗോകുലത്തിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഹാശോഭാ യാത്രയിൽ ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.


കാരിക്കോട് ദേവീക്ഷേത്രം, വടക്കുംമുറി തയ്യക്കോടത്ത് ദേവീക്ഷേത്രം, കാഞ്ഞിരമറ്റം ശ്രീമഹാദേവ ക്ഷേത്രം, മുതലിയാർമഠം ശ്രീമഹാദേവക്ഷേത്രം, വെങ്ങല്ലൂർ ആരവല്ലിക്കാവ് ഭഗവതി ക്ഷേത്രം, നടയിൽക്കാവ് ദേവീക്ഷേത്രം, മണക്കാട് ശ്രീനരസിംഹസ്വാമിക്ഷേത്രം, നെല്ലിക്കാവ് ഭഗവതി ക്ഷേത്രം, തെക്കുംഭാഗം ശ്രീധർമ്മ ശാസ്താക്ഷേത്രം, ഒളമറ്റം കവല, കാട്ടോലിക്കവല, കാപ്പിത്തോട്ടം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ നഗരത്തിൽ സംഗമിച്ച് മഹാശോഭായാത്രയായി ടൗണ്‍ ചുറ്റി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു. തുടർന്ന് ഉറിയടിയും നടന്നു.