ദുരിതാശ്വാസ ക്യാന്പിൽനിന്ന്് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
Sunday, August 25, 2024 11:27 PM IST
മൂന്നാർ: മൂന്നാർ മൗണ്ട് കാർമൽ ഓഡിറ്റോറിയത്തിലെ ദുരിതാശ്വാസക്യാന്പിൽ കഴിഞ്ഞിരുന്ന ആറു കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. മൂന്നാർ എം ജി നഗറിലെ സർക്കാർ ഹോമിയോ ആശുപത്രി കെട്ടിടത്തിലേക്കാണ് മാറ്റിപാർപ്പിച്ചത്. മഴ കുറഞ്ഞ സാഹചര്യത്തിൽ മൂന്നാറിലെ ക്യാന്പ് പൂട്ടാൻ തീരുമാനിച്ചതിനെത്തുടർന്ന് ക്യാന്പിലുണ്ടായിരുന്ന കുടുംബങ്ങൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ നടന്ന സർവകക്ഷി യോഗത്തിലാണ് ആശുപത്രിക്കെട്ടിടത്തിൽ താത്കാലിക ക്യാന്പ് തുറക്കാൻ തീരുമാനിച്ചത്.

അഡ്വ.എ.രാജാ എംഎൽഎ, ദേവികുളം സബ് കളക്ടർ വി.എം. ജയകൃഷ്ണൻ, വിവിധ രാഷ്‌ട്രീ യ കക്ഷി നേതാക്കൾ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു. മഴ ശക്തിപ്പെട്ടതിനെത്തുടർന്ന് അപകട സാധ്യത കണക്കിലെടുത്താണ് എംജി കോളനിയിലെ കുടുംബങ്ങളെ ക്യാന്പിലേക്ക് മാറ്റിയിരുന്നത്. മഴ അവസാനിച്ചിട്ടും കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങാൻ തയാറാവാതെവന്നപ്പോൾ തഹസിൽദാർ, വില്ലേജ് ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥർ ക്യാന്പിന്‍റെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിച്ചു. അതോടെയാണ് പ്രതിഷേധവുമായി കുടുംബങ്ങൾ തെരുവിലേക്കറങ്ങിയത്.


ഏഴ് ആഴ്ചയായി മൂന്നാർ കാർമൽ ഓഡിറ്റോറിയത്തിൽ നടന്നു വന്നിരുന്ന ക്യാന്പിൽ എഴുപതോളം അംഗങ്ങൾ ഉണ്ടായിരുന്നുവെങ്കിലും മഴ കുറഞ്ഞതോടെ ബാക്കിയുള്ള കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങിയിരുന്നു.