മദ്യലഹരിയിൽ മാധ്യമപ്രവർത്തകർക്കു നേരേ ആക്രമണം
Sunday, August 25, 2024 11:27 PM IST
കട്ടപ്പന: മദ്യലഹരിയിൽ കട്ടപ്പന നഗരത്തിൽ എത്തിയ വയോധികനും മകനും മാധ്യമ പ്രവർത്തകർക്ക് നേരേ ആക്രമണം.

പുതിയ ബസ്റ്റാൻഡിൽ പൊതുവിടത്ത് ആളുകൾ മലമൂത്ര വിസർജനം നടത്തുന്നുവെന്ന പരാതിയിൽ വാർത്തയെടുക്കാൻ സ്ഥലത്തെത്തിയ മാധ്യമപ്രവർത്തക്കു നേരേയാണ് ആക്രമണം ഉണ്ടായത്. അസഭ്യം പറയുകയും കൈകൾകൊണ്ട് അസഭ്യ ചേഷ്ട കാണിക്കുകയും ചെയ്ത ശേഷം മാധ്യമ പ്രവർത്തകർക്ക് നേരേ ആക്രമണം നടത്തുകയായിരുന്നു. ഉടൻതന്നെ സ്ഥലത്തെത്തിയ പോലീസ് ഇവരെ പിടികൂടി .

കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിനു സമീപം ബാങ്ക് ജപ്തിയിൽ കിടക്കുന്ന സ്ഥലത്ത് ആളുകൾ മലമൂത്ര വിസർജനം നടത്തുന്നു എന്ന പരാതിയെത്തുടർന്നാണ് മാധ്യമപ്രവർത്തകർ സ്ഥലത്ത് വാർത്തയെടുക്കാൻ എത്തിയത്. ഈ സ്ഥലത്തുനിന്നു വളരെ മാറിയാണ് മാധ്യമപ്രവർത്തകർ നിന്നത്. ഈ സമയം വയോധികനും മകനും പൊതുസ്ഥലത്ത് മൂത്രമൊഴിക്കാൻ എത്തി. വയോധികന്‍റെ കൈയിൽ നിരോധിത പുകയില ഉത്്പന്നം ഉണ്ടായിരുന്നു. ഇത് ഉപയോഗിച്ചുകൊണ്ടിരുന്നപ്പോഴാണ് മാധ്യമപ്രവർത്തകർക്കു നേരേ അസഭ്യവർഷം നടത്തിയത്.


തുടർന്ന് ഇരുവരും മാധ്യമപ്രവർത്തകർ നിന്നിരുന്ന സ്ഥലത്തേക്ക് എത്തി അക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിൽ വയോധികൻ മദ്യലഹരിയിലായിരുന്നു. ഇയാളുടെ മകൻ മാധ്യമപ്രവർത്തകരെ തള്ളിനീക്കാനും മർദിക്കാനും ശ്രമിച്ചു.

ബഹളം കൂടിയതോടെ നാട്ടുകാർ സ്ഥലത്തെത്തി ഇരുവർക്കെതിരേയും തിരിഞ്ഞു. ഈ സമയം സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും പിടികൂടി. സംഭവത്തിൽ കുന്തളംപാറ വട്ടുകുന്നേൽപ്പടി സ്വദേശി സ്നേഹഭവൻ ഈശ്വാറിനെതിരേകേസ് രജിസ്റ്റർ ചെയ്തു.