കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാതയിൽ അപകടപരന്പര; രണ്ടുപേർക്കു പരിക്ക്
Sunday, August 25, 2024 4:22 AM IST
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ നെല്ലിമലയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രി ഒന്പതു മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. വണ്ടിപ്പെരിയാറിൽനിന്നും കുമളിയിലേക്ക് പോവുകയായിരുന്ന കെഎസ്ഇബി ജീവനക്കാരൻ സഞ്ചരിച്ചിരുന്ന ബൈക്ക് വഴിയാത്രക്കാരനായ വാളാടി സ്വദേശി ജെയിംസിനെ (58) ഇടിച്ചുതെറിപ്പിക്കുകയായിരുന്നു അപകടത്തിൽ ബൈക്ക് യാത്രക്കാരനായ കുമളി സ്വദേശി ഷാജുമോനും (38) ജെയിംസിനും പരിക്കേറ്റു.

തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാറിലെ സ്വകാര്യ ആശുപത്രിയിൽ ജെയിംസിനെയും ഷൈജുമോനെ കുമളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച വെളുപ്പിനെ അഞ്ചുമണിയോടെയാണ് മറ്റൊരു അപകടം ഉണ്ടായത്. തമിഴ്നാട് തേനിയിൽനിന്നും വിവിധയിനം പച്ചക്കറികളുമായി കൊല്ലം മാർക്കറ്റിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത് പീരുമേടിന് സമീപം എത്തിയപ്പോൾ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര വളവിൽ നിയന്ത്രണംവിട്ട ലോറി തലകീഴായി മറിയുകയായിരുന്നു.

ഈ സമയം ഡ്രൈവറും ക്ലീനറുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർ അദ്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. അപകടത്തിൽ രണ്ട് ഇലക്‌ട്രിക് പോസ്റ്റുകൾ ഒടിയുകയും വൈദ്യുതി വിച്ഛേദിക്കപ്പെടുകയും ചെയ്തു. തുടർന്ന് നാട്ടുകാർ പീരുമേട് പോലീസിലും ഫയർഫോഴ്സിലും വിവരമറിച്ചതിനെത്തുടർന്ന് വണ്ടിപ്പെരിയാറിൽനിന്നും ക്രെയ്ൻ, ജെസിബി എന്നിവയെത്തിയാണ് വാഹനം കുഴിയിൽനിന്നും പുറത്തെടുത്തത് ഇലക്‌ട്രിക് പോസ്റ്റിൽ ഇടിച്ച് നിന്നില്ലായിരുന്നുവെങ്കിൽ 200 അടി താഴ്ചയിലേക്ക് ലോറി മറിയുമായിരുന്നു.


വാഹനത്തിൽ ഉണ്ടായിരുന്ന പച്ചക്കറികളും മറ്റ് സാധനങ്ങളും മറ്റൊരു വാഹനം എത്തിച്ച് അതിൽ കയറ്റി കായംകുളത്തേക്കുതന്നെ അയയ്ക്കുകയും ചെയ്തു. ഗതാഗതം അരമണിക്കൂറോളം തടസപ്പെട്ടു. സംഭവത്തിൽ പീരുമേട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

ഇതോടൊപ്പമാണ് വണ്ടിപ്പെരിയാർ 57-ാം മൈൽ ഉണ്ണിയപ്പ വളവിന് സമീപം പിക്കപ് വാനും കെഎസ്ആർടിസിയും കൂട്ടിയിടിച്ചത് ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടുകൂടിയാണ് അപകടം ഉണ്ടായത് അപകടത്തിൽ പിക്കപ് വാനിന്‍റെ മുൻ വശവും കെഎസ്ആർടിസിയുടെ മുൻ വശവും ഭാഗികമായി തകർന്നു. ആർക്കും പരിക്കില്ല. പിന്നീട് വണ്ടിപ്പെരിയാർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഇതിനുശേഷം വൈകുന്നേരം നാലുമണിയോടുകൂടി പാമ്പനാർ പെട്രോൾ പമ്പിൽ പെട്രോൾ അടിക്കുന്ന നോസിൽ പിക്കപ് വനിന്‍റെ ടയറിൽ കുടുങ്ങി മറ്റൊരു അപകടം ഉണ്ടായി.

പെട്രോൾ ഫില്ലിംഗ് മിഷൻ മറിഞ്ഞ് പെട്രോൾ അടിക്കാൻ എത്തിയ മറ്റൊരു കാറിന്‍റെ മുകളിലേക്ക് വീഴുകയും ചെയ്തു. ഇതുമൂലം കാറിന്‍റെ മുൻവശത്തെ ചില്ല് തകർന്നു. തുടർന്ന് പീരുമേട് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. പെട്രോൾ ഫില്ലിംഗ് മിഷൻ തകരാറിലായതുമൂലം പമ്പിലെ പെട്രോൾ വിതരണം നിർത്തിവയ്ക്കുകയും ചെയ്തു.