പ്രതികൂല കാലാവസ്ഥയിൽ മങ്ങലേറ്റ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ
Sunday, August 25, 2024 4:22 AM IST
കട്ടപ്പന: ഇക്കൊല്ലത്തെ പ്രതികൂല കാലാവസ്ഥയിൽ ഹൈറേഞ്ചിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ആളൊഴിഞ്ഞ സ്ഥിതിയിലാണ്. കഴിഞ്ഞ വർഷങ്ങളിലെല്ലാം ഓഗസ്റ്റ് ആദ്യ വാരം മുതലേ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. എന്നാൽ, ഇക്കൊല്ലം അവധി ദിവസങ്ങളിലും വിനോദസഞ്ചാര മേഖലകളിൽ ആളുകൾ എത്തുന്നില്ല.

തുടർച്ചയായി ഉണ്ടാകുന്ന മഴ മുന്നറിയിപ്പും പ്രകൃതിക്ഷോഭങ്ങളുമെല്ലാം വിനോദസഞ്ചാര മേഖലയ്ക്ക് വലിയ തിരിച്ചടിയാണ്. വിദേശികൾക്കുപുറമെ സ്വദേശിയരായ ആളുകളും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നില്ല. ഓണത്തോട് അനുബന്ധിച്ച് സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷയെങ്കിലും മഴ തുടർന്നാൽ പ്രതീക്ഷകൾക്കും മങ്ങലേൽക്കും.


ഇതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ആശ്രയിച്ച് കഴിയുന്ന കച്ചവടക്കാർ, ടാക്സി ഡ്രൈവർമാർ തുടങ്ങിയവർ എല്ലാം പ്രതിസന്ധിയിലാകും. ഇടുക്കി അഞ്ചുരുളിക്ക് പുറമേ വാഗമണ്ണിലും കാൽവരിമൗണ്ടിലും മൂന്നാറിലും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികളുടെ വരവ് തീർത്തും കുറഞ്ഞു. ഇത് ഡിടിപിസിയുടെ വരുമാനത്തെയും പ്രതികൂലമായി ബാധിക്കുന്നു. പല സ്ഥലങ്ങളിലും വിരലിൽ എണ്ണാവുന്ന സഞ്ചാരികൾ മാത്രമാണ് എത്തുന്നത്.

ഹൈറേഞ്ചിലെ വിവിധ മലനിരകളിൽ മേട്ടുകുറിഞ്ഞികൾ പൂത്ത സാഹചര്യത്തിൽ സഞ്ചാരികളെ കൂടുതൽ ഹൈറേഞ്ചിലേക്ക് ആകർഷിക്കാമെന്നിരിക്കെയാണ് കാലാവസ്ഥ വില്ലനായിരിക്കുന്നത്.