ചൊക്രമുടി കൈയേറ്റത്തിനെതിരേ കോൺഗ്രസും ജനപ്രതിനിധികളും
Sunday, August 25, 2024 4:22 AM IST
രാജാക്കാട്: ബൈസൺവാലി പഞ്ചായത്തിലെ പരിസ്ഥിതിലോല മേഖലയായ ചൊക്രമുടി എന്ന പ്രകൃതിദത്ത മലനിരകൾ അനധികൃതമായി കൈയേറുന്നതിനെതിരേ ബൈസൺവാലി ഗ്രാമപഞ്ചായത്ത് മെംബർമാരും കോൺഗ്രസ് നേതാക്കളും പ്രത്യക്ഷസമരവുമായി രംഗത്തെത്തി. പുൽമേടുകളും പാറക്കെട്ടുകളും ഒരു ഭാഗത്തും അപൂർവ വനസമ്പത്ത് മറുഭാഗത്തുമായുള്ള ഭൂമിയാണ് കൈയേറിയിരിക്കുന്നത്.

റവന്യു വകുപ്പിന്‍റെ അധീനതയിലുള്ള ഈ മേഖലയിലെ സ്ഥലങ്ങൾ കൃത്രിമ രേഖകളുടെ പിൻബലത്തിലാണ് റിസോർട്ട് മാഫിയ കൈയടക്കിയിട്ടുള്ളത്. സർക്കാർഭൂമി കൈയേറി വളഞ്ഞുപിടിച്ച് കൈവശഭൂമി എന്നവകാശപ്പെടുന്ന സ്ഥലം ഏതാനും കൈമാറ്റങ്ങൾ നടന്നതായുള്ള രേഖകൾ സൃഷ്ടിച്ച് കൈവശപ്പെടുത്തുകയാണ് ചെയ്യുന്നത്. റവന്യു ഉദ്യോഗസ്ഥരുടെയും ചില രാഷ്ട്രീയ നേതാക്കളുടെയും പിൻബലത്തിലാണ് ഭൂമി കൈയേറ്റം നടത്തുന്നത്.


സർവ്വെ നമ്പർ 27/1 ൽപ്പെട്ട ഈ മല നീലക്കുറിഞ്ഞി പൂത്തുലയുന്ന മേഖല കൂടിയാണ്. ഭൂമി കൈയേറി റോഡ് നിർമിച്ച് പാറപൊട്ടിച്ച് കടത്തിയും മരങ്ങൾ വെട്ടിക്കടത്തിയും പൊതുസ്വത്ത് വിൽപ്പന നടത്തി സാമ്പത്തികനേട്ടം നടത്തുകയാണ്.

ഇതുസംബന്ധിച്ച് ജില്ലാ കളക്ടർ, വില്ലേജ് ഓഫീസർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പരാതി സമർപ്പിച്ചതായി നേതാക്കൾ അറിയിച്ചു. കൈയേറ്റത്തിനെതിരേ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് ബൈസൺവാലി മണ്ഡലം പ്രസിഡന്‍റ് തോമസ് നിരവത്തുപറമ്പിൽ, ഡിസിസി മെംബർ ജോസഫ് വട്ടോത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സന്തോഷ് ഭാസ്കരൻ, സിജു ജേക്കബ്, ടി.എം. രതീഷ് എന്നിവർ അറി യിച്ചു.