കുമളി: തമിഴ്നാട്ടിൽ കന്പത്തിനു സമീപം ഒന്നാം വാർഡിൽ കോന്പറോഡിന് സമീപം ജനവാസ മേഖലയിൽ കടുവയിറങ്ങി. കടുവയെ കണ്ടെത്താനുള്ള തെരച്ചിലിനിടെ വനത്തിലൊളിച്ച കടുവ വനപാലക സംഘത്തെ ആക്രമിച്ചു. ഒരാൾക്ക് പരിക്കേറ്റു.
വനം വകുപ്പ് വാച്ചർ രഘുറാം പാണ്ഡ്യൻ(40) ആണ് പരിക്കേറ്റത്. കടുവയുടെ അടികൊണ്ട് തലയ്ക്ക് പരിക്കേറ്റത് ഇയാളെ കന്പം സർക്കാർ ആശുപത്രിയിൽ ചികിത്സ നൽകി തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല. ഇന്നലെ രാവിലെ ഒൻപതോടെയാണ് സ്ഥലവാസിയായ ഈശ്വർ കടുവയെ കണ്ടത്. കന്പംമെട്ടിന്റെ താഴ്വാരമായ പ്രദേശം വനമേഖലയാണ്. കടുവയെ പിടി കൂടാനായില്ല.