റബര്‍ ഡിമാന്‍ഡ് വര്‍ധിച്ചു; രണ്ടു ലക്ഷം ടണ്‍ ഇറക്കുമതി
Wednesday, August 28, 2024 12:03 AM IST
കോട്ടയം: അടുത്ത മൂന്നു മാസത്തിനുള്ളില്‍ ടയര്‍ കമ്പനികള്‍ രണ്ടു ലക്ഷം ടണ്‍ റബര്‍ ഇറക്കുമതി ചെയ്യാനിരിക്കെ ആഭ്യന്തര വിലയില്‍ നേരിയ ഇടിവിന് സാധ്യതയേറി. കപ്പല്‍ കണ്ടെയ്നറുകളുടെ ക്ഷാമം തീര്‍ന്നതോടെ കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍നിന്ന് ക്രംബ് ഇറക്കുമതിക്കാണ് സജീവ നീക്കം.

കഴിഞ്ഞ മാസം അര ലക്ഷം ടണ്‍ റബര്‍ വിദേശത്തുനിന്നെത്തിച്ചു. അവിടെ കിലോയ്ക്ക് 130 രൂപ വിലയുള്ള നിലവാരം കുറഞ്ഞ ക്രംബും 100 രൂപ വിലയുള്ള കോമ്പൗണ്ട് റബറും 25 ശതമാനം തീരുവ അടച്ച് ഇറക്കുമതി ചെയ്താലും വ്യവസായികള്‍ക്ക് നഷ്ടമില്ല.

തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതലായി റബര്‍ എത്തിക്കൊണ്ടിരിക്കുന്നത്. വിദേശത്തുനിന്ന് ഷീറ്റ് റബര്‍ പരിമിതമായി മാത്രമേ ഇറക്കുമതിയുള്ളൂ. 90 ശതമാനവും ക്രംബും കോമ്പൗണ്ട് റബറുമാണ് വ്യവസായികള്‍ വാങ്ങുന്നത്. ആഗോളതലത്തില്‍ ടയര്‍ ഡിമാന്‍ഡ് വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ വ്യവസായികള്‍ക്ക് വലിയ തോതില്‍ റബര്‍ ആവശ്യമുണ്ട്.

ആഭ്യന്തര മാര്‍ക്കറ്റില്‍ രണ്ടു ലക്ഷം ടണ്‍ റബറിന്‍റെ കുറവുള്ളതിനാല്‍ നികുതി ഒഴിവാക്കി ഇറക്കുമതി ചെയ്യാന്‍ അനുമതി തേടി വ്യവസായികള്‍ വാണിജ്യമന്ത്രാലയത്തെ സമീപിച്ചിരുന്നു. വിദേശ ഇറക്കുമതിയുടെ തോത് വര്‍ധിച്ചാല്‍ ആഭ്യന്തര വിലയില്‍ ഇനിയും കുറവുണ്ടായേക്കാം.

ഔദ്യോഗികമായി 247 രൂപവരെ ഉയര്‍ന്ന് റിക്കാര്‍ഡ് കുറിച്ച ഷീറ്റ് വില 235 രൂപയിലേക്ക് താഴ്ന്നു. ഒക്ടോബറോടെ മഴ മാറി റബര്‍ ഉത്പാദനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വില അല്‍പം കൂടി താഴ്‌ന്നേക്കാം.

ടയര്‍ വ്യവസായത്തില്‍ ഇക്കൊല്ലം ആറു ശതമാനം വര്‍ധന പ്രതീക്ഷിക്കുന്നതിനാലും വാര്‍ഷിക ഉത്പാദനം എട്ടു ലക്ഷം ടണ്ണിലേക്ക് താഴാമെന്നിരിക്കെയും ആഭ്യന്തര വില സമീപകാലത്ത് 200 രൂപയില്‍ താഴില്ലെന്നാണ് വിപണി സൂചന. നിലവില്‍ ഇന്ത്യയിലെ വ്യവസായ ഉപഭോഗം 13.5 ലക്ഷം ടണ്‍ റബറാണ്. വൈകാതെ ഇത് 14.16 ലക്ഷം ടണ്ണിലേക്ക് ഉയര്‍ന്നേക്കും.

ചൈന, അമേരിക്ക, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കു പിന്നില്‍ ഉപഭോഗത്തില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. അടുത്ത വര്‍ഷത്തോടെ 15 ലക്ഷം ടണ്ണിലേക്ക് ഡിമാന്‍ഡ് വര്‍ധിക്കുമെന്നിരിക്കെ റബര്‍ വില വരും വര്‍ഷങ്ങളിലും ഉയര്‍ന്നുനില്‍ക്കാനാണു സാധ്യത.