ചിറ്റടി മാങ്ങാപ്പാറയിൽ പാറമടയ്ക്കെതിരേ ഇന്ന് ജനകീയ കൺവൻഷൻ
Wednesday, August 28, 2024 12:03 AM IST
കാഞ്ഞിരപ്പള്ളി: ചിറ്റടി മാങ്ങാപ്പാറയിൽ പ്രവർത്തിക്കുന്ന പാറമടയ്ക്കെതിരേ ഇന്നു വൈകുന്നേരം 5.30ന് ജനകീയ കൺവൻഷൻ നടക്കും. മുണ്ടമറ്റം പൗരസമിതിയും ചിറ്റടി പബ്ലിക് ലൈബ്രറിയും ചേർന്നാണ് ജനകീയ കൺവൻഷൻ വിളിച്ചുചേർത്തിട്ടുള്ളത്.

ചിറ്റടി മാങ്ങാപ്പാറയിലുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്നു മുണ്ടമറ്റം ഭാഗത്തു കഴിഞ്ഞദിവസം പതിനാറു വീടുകളിൽ വെള്ളം ക‌യറി. മാങ്ങാപ്പാറയിലെ പാറമടയുടെ പ്രവർത്തനം മൂലമാണ് ഇവിടെ ഉരുൾപൊട്ടലുണ്ടായതെന്നാണു പ്രദേശവാസികൾ പറയുന്നത്. പാറമട ഇപ്പോഴും പ്രവർത്തിക്കുന്ന സ്ഥിതിയാണ്. ഇതു വീണ്ടും ഉരുൾപൊട്ടലുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ടെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. ഈ സാഹചര്യത്തിൽ പാറമടയ്ക്കു നൽകിയ പ്രവർത്തനാനുമതി പുനഃപരിശോധിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

കർശന നിബന്ധനകളുടെ അടിസ്ഥാനത്തിൽ ആരംഭിച്ച പാറമട ഇതെല്ലാം ലംഘിച്ചാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. വലിയ സ്ഫോടനങ്ങൾ ഉണ്ടാകുന്നതു ഭൂമിയിൽ വിള്ളലുകൾ ഉണ്ടാകാനും ഉരുൾപൊട്ടലിനും സാധ്യത വർധിപ്പിക്കുന്നു.


പ്രക്ഷോഭ പരിപാടികൾക്കു മുന്നോടിയായിട്ടാണ് ഇന്നു ജനകീയ കൺവൻഷൻ നടത്തുന്നത്. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അടക്കമുള്ള ജനപ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.

ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ വെള്ളം തുളുവൻപാറതോട് കരകവിഞ്ഞൊഴുകിയാണ് വീടുകളിൽ കയറിയത്. ഈ തോട്ടിലെ വെള്ളം പെരുച്ചിറതോടുവഴി ചിറ്റടി ചണ്ണത്തോട്ടിലേക്കാണ് എത്തുന്നത്. ഈ തോടുകളുടെ ആഴം കുറവായതാണ് വീടുകളിൽ വെള്ളം കയറാൻ കാരണമായത്. അതുകൊണ്ടുതന്നെ തോടുകളുടെ ആഴം വർധിപ്പിക്കണമെന്ന ആവശ്യവും പ്രദേശവാസികൾ ഉയർത്തുന്നുണ്ട്.

ചിറ്റടി ചണ്ണതോട്ടിലെ ചെക്ക്ഡാം പൊളിച്ചുനീക്കണമെന്ന ആവശ്യവും ജനകീയ കൺവൻഷനിൽ ചർച്ച ചെയ്യും. പ്രശ്നങ്ങൾക്കു പരിഹാരമുണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്കു കടക്കാനാണ് തീരുമാനം.