പണിമുടക്കിയും മിഴിതെളിച്ചും വഴിമുടക്കാൻ ട്രാഫിക് സിഗ്നല്‌
Wednesday, August 28, 2024 12:03 AM IST
കുറവിലങ്ങാട്: ഗതാഗതരംഗത്തെ പരിഷ്‌കാരങ്ങൾ യാത്രാസൗകര്യത്തിന് വഴിതുറക്കുന്നത് സാധാരണമാണെങ്കിലും കുറവിലങ്ങാടിന്‍റെ സ്ഥിതി വിപരീതമാണ്. ടൗണിലും കോഴായിലും സ്ഥാപിച്ച ട്രാഫിക് ലൈറ്റുകളെ പഴിക്കാത്ത നാട്ടുകാരില്ലെന്നതാണ് ‍യാഥാർഥ്യം. എന്നാൽ ജനത്തെ വലച്ചേ മതിയാകൂ എന്ന ഉറച്ച നിലപാടിലാണ് പൊതുമരാമത്തെന്നാണ് ഇപ്പോഴത്തെ സ്ഥിതി.

ടൗണിൽ പുതുതായി സ്ഥാപിച്ച ട്രാഫിക് ലൈറ്റുകൾ പലപ്പോഴും വഴിപിഴച്ചാണ് പ്രവർത്തനമെന്നത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നു. ചില ദിവസങ്ങളിൽ എത്രനേരം നോക്കിനിന്നാലാണ് കടന്നുപോകാൻ കഴിയുകയെന്ന് അറിയില്ല. മറ്റുചില ദിവസങ്ങളിലാകട്ടെ ഒന്നര മിനിറ്റുവരെ സമയം കത്തിനിൽക്കും. ചിലപ്പോൾ സിഗ്നൽ പ്രവർത്തിക്കുകയേ ഇല്ല.


ട്രാഫിക് സിഗ്നൽ പ്രവർത്തനം ആരംഭിച്ചതിൽ പിന്നെ ജംഗ്ഷനിലടക്കം അപകടങ്ങളുടെ എണ്ണം വർധിച്ചതായാണ് വിലയിരുത്തൽ. പരിഷ്‌കാരം ഗുണത്തേക്കാളേറെ ദേഷമാണെന്ന് നാട്ടുകാരും ജനപ്രതിനിധികളും പറയുമ്പോഴും ഈ ദുരിതം തുടർന്നേ തീരൂവെന്ന നിലപാടിലാണ് പൊതുമരാമത്ത്.