മൂന്നു കോടി രൂപയുടെ തട്ടിപ്പ്; കോട്ടയം നഗരസഭയിൽ വീണ്ടും സസ്പെന്‍ഷന്‍
Wednesday, August 28, 2024 12:03 AM IST
കോട്ടയം: നഗരസഭയിലെ മൂന്നു കോടി രൂപയുടെ പെന്‍ഷന്‍ ഫണ്ട് തട്ടിപ്പില്‍ വീണ്ടും സസ്പെന്‍ഷന്‍. നഗരസഭാ സെക്രട്ടറിയുടെ പിഎയായ ഡെപ്യൂട്ടി മുനിസിപ്പല്‍ സെക്രട്ടറി ഫില്ലിസ് ഫെലിക്സിനെയാണ് സര്‍വീസില്‍നിന്നും സസ്പെന്‍ഡ് ചെയ്തത്.

നഗരസഭയിലെ പെന്‍ഷന്‍ വിഭാഗം കൈകാര്യം ചെയ്തിരുന്ന അഖില്‍ സി. വര്‍ഗീസ് നടത്തിയ തട്ടിപ്പിനു വ്യക്തിപരമായ ഉത്തരവാദിത്വമുണ്ടെന്നും ഇവര്‍ക്ക് മേല്‍നോട്ട വീഴ്ചയുണ്ടെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്‍റ് ഡയറക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഇവരെ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ ഏഴിനാണ് തട്ടിപ്പു സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. ഇതേത്തുടര്‍ന്ന് നേരത്തെ കോട്ടയം നഗരസഭയില്‍ ജോലി ചെയ്തിരുന്ന അഖില്‍ സി. വര്‍ഗീസ് എന്ന ക്ലര്‍ക്കിനെ സര്‍വീസില്‍നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് കോട്ടയം നഗരസഭയില്‍ നടത്തിയ പരിശോധനയിലാണു തട്ടിപ്പിന്‍റെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയത്.

പെന്‍ഷന്‍ സംബന്ധിച്ചുള്ള രജിസ്റ്ററുകളും ഫയലുകളും പരിശോധിക്കല്‍, ഗുണഭോക്താക്കള്‍ മരണപ്പെട്ടിട്ടുണ്ടോ എന്നത് പരിശോധിക്കുന്നതിനുള്ള മസ്റ്ററിംഗ് യഥാവിധി നടത്തല്‍, വിതരണ ലിസ്റ്റുകളും ബാങ്ക് അക്കൗണ്ട് നമ്പരുകളും തമ്മിലുള്ള ക്രോസ് ചെക്കിംഗ് നടത്തല്‍ തുടങ്ങിയവ യഥാവിധി ചെയ്യാത്തതിലും സ്ഥലം മാറിയ ജീവനക്കാരനു വീണ്ടും കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ ലിസ്റ്റുകള്‍ കൈകാര്യം ചെയ്ത് ക്രമക്കേട് തുടരാന്‍ അവസരം ഒരുക്കിയതിലും സെക്രട്ടറിയുടെ പിഎയ്ക്കു വീഴ്ചയുണ്ടായതായാണ് കണ്ടെത്തിയിരിക്കുന്നത്.


സംഭവത്തില്‍ അന്വേഷണം നടത്തിയ തദ്ദേശ സ്വയംഭരണ വകുപ്പാണ് ഇപ്പോള്‍ പിഎ ടു സെക്രട്ടറിയെ അന്വേഷണ വിധേയമായി സര്‍വീസില്‍നിന്നും സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്യാതെ സംരക്ഷിച്ചു നിര്‍ത്തി നഗരസഭാ ഭരണം അട്ടിമറിക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആരോപണമാണ് നഗരസഭയുടെ ഭരണത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.

അതുകൊണ്ടാണ് കേസില്‍ കുറ്റക്കാരനായ സെക്രട്ടറിയെ സംരക്ഷിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.