യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ
Tuesday, August 27, 2024 5:18 AM IST
പള്ളിക്കത്തോട്: യുവാവിനെ വഴിയിൽവച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് പിടിയിൽ. അകലക്കുന്നം ആലേകുന്നേൽ എം.ജി. ശ്രീജിത്ത് (ഉണ്ണി- 27) ആണ് പള്ളിക്കത്തോട് പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞദിവസം രാത്രി അകലക്കുന്നം സ്വദേശിയായ തേക്കുംകുന്നേൽ എം.ടി. രതീഷിനെയാണ് ഇയാൾ കൊലപ്പെടുത്തിയത്.

രതീഷ് സ്കൂട്ടറിൽ വീട്ടിലേക്കു വരുന്പോൾ തവളപ്ലാക്കൽ കോളനിയിലേക്കുള്ള റോഡിന്‍റെ ആളൊഴിഞ്ഞ ഭാഗത്തുവച്ച് ഇയാൾ സ്കൂട്ടർ തടഞ്ഞുനിർത്തി കൈയിൽ കരുതിയിരുന്ന മരക്കമ്പുകൊണ്ട് രതീഷിന്‍റെ കൈകാലുകളും കഴുത്തും വാരിയെല്ലുകളും അടിച്ചൊടിച്ചും ചവിട്ടി ആന്തരികാവയവങ്ങൾക്കു കേടു വരുത്തിയും ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. രതീഷിനോടുള്ള മുൻവിരോധത്തിന്‍റെ തുടർച്ചയെന്നോണമാണ് കൊലപാതകം. തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് സ്കൂട്ടറിൽ രക്ഷപ്പെടുകയും ചെയ്തു.


വിവരമറിഞ്ഞു ജില്ലാ പോലീസ് ചീഫിന്‍റെ നിർദേശത്തെത്തുടർന്നു നടത്തിയ പരിശോധനയിൽ കുറവിലങ്ങാടിനു സമീപത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാൾക്കെതിരേ പള്ളിക്കത്തോട് സ്റ്റേഷനിൽ ക്രിമിനൽക്കേസുകൾ നിലവിലുണ്ട്.