ശോഭയാത്ര വർണാഭമായി
Tuesday, August 27, 2024 5:18 AM IST
വൈക്കം: നിരത്തിനെ അമ്പാടിയാക്കി ഉണ്ണി കണ്ണൻമാരും ഗോപികമാരുംനൃത്തമാടിയപ്പോൾ ഭക്തമനസിൽ ആത്മഹർഷം. വയനാട് പ്രകൃതി ദുരന്തത്തെ തുടർന്നു ശോഭായാത്രകളുടെ ആഘോഷം പരിമിതപ്പെടുത്തിയിരുന്നു. ക്ഷേത്രങ്ങളിൽ നിന്ന് പ്രധാന പട്ടണത്തിലേയ്ക്ക് എത്തി മഹാ ശോഭയാത്രയായി സംഗമിച്ച് പ്രധാന ക്ഷേത്രത്തിലെത്തി സമാപിക്കുന്ന പതിവിന് ഇക്കുറി മാറ്റമുണ്ടായി.

വൈക്കം ക്ഷേത്രത്തിന്‍റെ ഭാഗമായ വടക്കേനട ശ്രീകൃഷ്ണന്‍ കോവില്‍ നവഗ്രഹ ക്ഷേത്രത്തിൽ അഷ്ടമിരോഹിണിപൂജകൾക്ക് മേൽശാന്തി സുരേഷ് ആർ.പോറ്റി മുഖ്യകാർമ്മികത്വം വഹിച്ചു. വൈക്കം കിഴക്കേനട ചീരംകുന്നുംപുറം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വൈകുന്നേരം ബാലഗോകുലത്തിന്‍റെ നേതൃത്വത്തില്‍ ശോഭായാത്ര നടത്തി. കാളിയമ്മനട ക്ഷേത്രം, ഇണ്ടംതുരുത്തി ദേവീക്ഷേത്രം, ക്ഷീരംകുന്നുംപുറം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളും ശോഭായാത്രയിൽ പങ്കെടുത്തു.

ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി ദര്‍ശനചടങ്ങുകള്‍ക്ക് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി, മേല്‍ശാന്തി പൊന്നുവള്ളി ഇല്ലത്ത് കൃഷ്ണന്‍ മൂത്തത് എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. അന്നദാനം, ശോഭയാത്ര, ഉണ്ണിയൂട്ട്, അഷ്ടമിരോഹിണി പൂജ തുടങ്ങിയവ പ്രധാന ചടങ്ങുകളായിരുന്നു.

മൂത്തേടത്തുകാവ്: പയറാട്ട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവം ഭക്തി നിർഭരമായി. ഇന്നലെ പുലർച്ചെ നടന്ന അഷ്ടമിരോഹിണി ദർശനത്തിലും ദർശന പ്രാധാന്യമുള്ള മധ്യാഹ്ന പൂജയിലും ഭക്തരുടെ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്.

ക്ഷേത്രാങ്കണത്തിൽ അമ്പാടിയെ അനുസ്മരിപ്പിച്ചു നടത്തിയ ഉറിയടിയിൽ നിരവധി ഉണ്ണിക്കണ്ണൻമാരും ഗോപികമാരും പാൽക്കുടമുടച്ചു. തുടർന്നു നടന്ന ജന്മാഷ്ടമി സദ്യയിൽ നൂറു കണക്കിന് ഭക്തർ പങ്കെടുത്തു. അഷ്ടമിരോഹിണി മഹോത്സവത്തിന് നിറംപകരാൻ കോൽക്കളി, പാൽക്കാവടി, കോയമ്പത്തൂർ കോവൈ ഗോപാലകൃഷ്ണൻ അവതരിപ്പിക്കുന്ന ദശാവതാരം നൃത്താവിഷ്കാരം. ജന്മാഷ്ടമി പൂജ എന്നിവയും നടന്നു. ഉത്സവ പരിപാടികൾക്ക് ക്ഷേത്ര മുഖ്യകാര്യദർശി എ.ജി. വാസുദേവൻ നമ്പൂതിരി നേതൃത്വം നൽകി.