കെപിപിഎൽ രാസമാലിന്യങ്ങൾ സംസ്കരിച്ച് പുറന്തള്ളണം; ധർണ നടത്തി എൽഡിഎഫ്
Tuesday, August 27, 2024 5:18 AM IST
വെള്ളൂർ: പത്രക്കടലാസ് നിർമാണ ഫാക്ടറിയായ കെപിപിഎലിൽനിന്ന് പുറംതള്ളുന്ന രാസ മാലിന്യം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫിന്‍റെ നേതൃത്വത്തിൽ ഫാക്ടറിക്ക് മുന്നിൽ ധർണ നടത്തി. ഇന്നലെ രാവിലെ 10ന് കെപി പിഎൽ ഗേറ്റിന് മുന്നിൽ നടന്ന ധർണ സിപിഎം തലയോലപറമ്പ് ഏരിയ സെക്രട്ടറി കെ. ശെൽവരാജ് ഉദ്ഘാടനം ചെയ്തു.

രാസമാലിന്യങ്ങൾ അടങ്ങിയ മലിനജലം ശരിയായ രീതിയിൽ സംസ്കരിക്കാതെ പുഴയിലേക്ക് ഒഴുക്കുന്നതു മൂലം സമീപപ്രദേശങ്ങളിലെ കിണറുകളിലെ ജലം ഉപയോഗിക്കാൻ പറ്റാത്ത വിധം മലിനപ്പെടുകയാണെന്നും സമീപ പഞ്ചായത്തുകളിലെ ജനങ്ങളെയും ഇത് ദോഷകരമായി ബാധിക്കുകയാണെന്നും ഉദ്ഘാടനപ്രസംഗത്തിൽ കെ. ശെൽവരാജ് അഭിപ്രായപ്പെട്ടു.

പുഴയിലെ കുടിവെള്ള പദ്ധതികൾക്കും വെള്ളൂർ, തലയോലപറമ്പ്, മറവൻതുരുത്ത്, ചെമ്പ്, തലയാഴം, ടിവി പുരം, വൈക്കം നഗരസഭ തുടങ്ങിയ പ്രദേശങ്ങളിലെ ജനജീവിതത്തേയും മലിനീകരണം പ്രതികൂലമായി ബാധിക്കുകയാണെന്നും മാലിന്യം കുറ്റമറ്റ രീതിയിൽ സംസ്കരിക്കാതെ പുറത്തുവിട്ട് ജലമലീനീകരണം തുടർന്നാൽ കമ്പനിയുടെ പ്രവർത്തനം സ്തംഭിപ്പിക്കുന്നതടക്കമുള്ള സമരമാർഗങ്ങൾ തുടങ്ങാൻ നിർബന്ധിതരാകുമെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു.


എൽഡിഎഫ് നേതൃത്വം ഫാക്ടറിക്കുള്ളിലെത്തി മലിനീകരണത്തിന്‍റെ രൂക്ഷത കമ്പനി അധികൃതരെ ബോധ്യപ്പെടുത്തി ഉടൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിവേദനവും നൽകി.
വെള്ളൂർ പഞ്ചായത്ത് പ്രസിഡന്‍റ് കെ.എൻ. സോണിക അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി സാബു പി. മണലൊടി, എം.പി. ജയപ്രകാശ്, ലൂക്ക് മാത്യു, കെ.ഡി. വിശ്വനാഥൻ, ടി.വി. ബേബി, ടി.വി. രാജൻ, പഞ്ചായത്ത് പ്രസിഡന്‍റുമാരായ സുകന്യ സുകുമാരൻ, പി. പ്രീതി, ആനന്ദവല്ലി തുടങ്ങിയവർ പ്രസംഗിച്ചു.