മാര്‍ക്കറ്റില്‍ തേങ്ങാവില 42 രൂപ; കേര കര്‍ഷകര്‍ക്ക് ലഭിക്കുന്നത് 32
Monday, August 26, 2024 11:48 PM IST
കോട്ടയം: ഏജന്‍സികള്‍ പൊതിച്ച തേങ്ങ സംഭരിക്കുന്നത് വിപണി വിലയേക്കാള്‍ കിലോയ്ക്ക് പത്തു രൂപ കുറവില്‍. മാര്‍ക്കറ്റില്‍ 40-42 രൂപ വിലയുള്ളപ്പോഴും പൊതിച്ച പച്ചത്തേങ്ങ വില്‍ക്കുന്ന കര്‍ഷകര്‍ക്ക് ലഭിക്കുന്നത് 32 രൂപ മാത്രം. മാത്രവുമല്ല കിലോയ്ക്കു 30 രൂപ ഹോള്‍സെയില്‍ നിരക്കില്‍ തമിഴ്‌നാട്ടില്‍നിന്നുള്ള എണ്ണ അംശം കുറവുള്ള നാളികേരമാണ് ഏറെയിടങ്ങളിലും വില്‍പനയ്ക്കുള്ളത്. കീടബാധ ഒഴിവാക്കാന്‍ തെങ്ങിന് മാരക വിഷപ്രയോഗവും അയല്‍സംസ്ഥാനങ്ങളില്‍ പതിവാണ്. ഓണം എത്തുന്നതോടെ വെളിച്ചെണ്ണവില വര്‍ധിക്കുമെന്നാണ് സൂചന. അടുത്ത മാസം ഓണം വാരത്തില്‍ നാളികേരം വില 50 രൂപ കടക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.


സബ്‌സിഡി നല്‍കി നാളികേരത്തിന് 34 രൂപ ഉറപ്പാക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍, സഹകരണ ഏജന്‍സികള്‍ പാലിച്ചില്ല. കര്‍ഷകരെ സഹായിക്കാനാണ് 34 രൂപ കണക്കാക്കി നാഫെഡ് മുഖേന സര്‍ക്കാര്‍ നാളികേര സംഭരണം നടത്തിയത്. വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ (വിഎഫ്പിസികെ) മുഖേനയും സംഭരണം നടത്തിയിരുന്നു. നഷ്ടം ഒഴിവാക്കാന്‍ കര്‍ഷകര്‍ നാളികേരം ഏറെയിടങ്ങളിലും ചില്ലറയായി വില്‍ക്കുകയാണ്.