യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ
Monday, August 26, 2024 11:48 PM IST
പള്ളിക്കത്തോട്: യുവാവിനെ വഴിയിൽവച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് പിടിയിൽ. അകലകുന്നം ആലേകുന്നേൽ എം.ജി. ശ്രീജിത്തി (ഉണ്ണി-27)നെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം രാത്രിയിൽ അകലക്കുന്നം സ്വദേശിയായ തേക്കുംകുന്നേൽ എം.ടി. രതീഷിനെയാണ് ഇയാൾ ആക്രമിച്ചു കൊലപ്പെടുത്തിയത്. രതീഷ് സ്കൂട്ടറിൽ വീട്ടിലേക്ക് വരുന്ന സമയം തവളപ്ലാക്കൽ കോളനിയിലേക്കുള്ള റോഡിന്‍റെ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് ഇയാൾ സ്കൂട്ടർ തടഞ്ഞുനിർത്തി കൈയിൽ കരുതിയിരുന്ന മരക്കമ്പുകൊണ്ട് രതീഷിന്‍റെ കൈകാലുകളും കഴുത്തും വാരിയെല്ലുകളും അടിച്ചൊടിക്കുകയും ചവിട്ടി ആന്തരികാവയവങ്ങൾക്കു ക്ഷമമേൽപ്പിച്ചു ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഇയാൾക്ക് രതീഷിനോട് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്‍റെ തുടർച്ചയെന്നോണമാണ് കൊലപാതകം നടത്തിയത്. തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് സ്കൂട്ടറിൽ രക്ഷപ്പെടുകയും ചെയ്തു.


ജില്ലാ പോലീസ് ചീഫിന്‍റെ നിർദേശത്തെത്തുടർന്നു നടത്തിയ പരിശോധനയിലാണ് പ്രതിയെ കുറവിലങ്ങാടിന് സമീപത്തുനിന്നു പിടികൂടുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾക്ക് പള്ളിക്കത്തോട് സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.