കൂരോപ്പടയിലെ ഗ്യാസ് ക്രിമറ്റോറിയം പ്രവർത്തനം നിലച്ചു
Wednesday, May 8, 2024 7:07 AM IST
കൂരോപ്പട: ആറു വർഷം മുൻപ് പഞ്ചായത്തിന്‍റെ ഉടമസ്ഥതയിൽ പ്രവർത്തനം ആരംഭിച്ച മൃതസംസ്ക‌ാര സംവിധാനത്തിന്‍റെ പ്രവർത്തനം നിലച്ചു. സ്ഥല പരിമിതിയിൽ സംസ്കാരത്തിന് വിഷമിക്കുന്ന പഞ്ചായത്തിലെ നിരവധി നിർധന കുടുംബങ്ങൾക്ക് ഗുണപ്രദമായ സംവിധാനമാണ് നിലച്ചത്.

2018-ൽ പൊതുശ്മശാനത്തിന് സ്ഥലം അന്വേഷിച്ചിട്ടും കിട്ടാതെ വന്നപ്പോഴാണ് പഞ്ചായത്തിന്‍റെ ഉടമസ്ഥതയിൽ മൃതസംസ്കാര യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്. വാതകത്തിൽ പ്രവർത്തിക്കുന്ന യൂണിറ്റാണ് തുടങ്ങിയത്. സ്വകാര്യ ഏജൻസിയെ ഒരു വർഷത്തേക്ക് യൂണിറ്റ് പ്രവർത്തിപ്പിക്കാൻ ചുമതലപ്പെടുത്തിയിരുന്നു.

നിശ്ചിത തുക ഏർപ്പെടുത്തിയാണ് സംസ്‌കാരം നടത്തിയിരുന്നത്. എന്നാൽ നാലോ, അഞ്ചോ ശവസംസ്‌കാരം നടത്തിയപ്പോൾ യൂണിറ്റ് തകരാറിലായി. ഗ്യാസിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളുടെ തകരാറാണ് പ്രവർത്തനം നിലയ്ക്കാൻ കാരണം.

ആയിരങ്ങൾ മുടക്കിയിട്ടും ഉപകരണത്തിന്‍റെ പ്രവർത്തനം ആരംഭിക്കാൻ സാധിച്ചില്ല. തുടർന്ന് കരാറുകാരൻ ജോലി ഉപേക്ഷിച്ചു. അതോടെ സംവിധാനം അനാഥമായി. നിരവധി സാധാരണക്കാർക്ക് സഹായകമായിരുന്ന സംവിധാനമാണ് പഞ്ചായത്തിന്‍റെ പിടിപ്പുകേടിൽ നശിച്ചത്.