തിടനാട്-വെട്ടിക്കുളം-ചേന്നാട് റോഡ് നിർമാണം പാതിവഴിയിൽ
Tuesday, May 7, 2024 10:48 PM IST
തിടനാട്: തിടനാട് കുരിശുങ്കൽ-വെട്ടിക്കുളം-ചേന്നാട് റോഡിൽ തറയോട് പതിക്കുന്ന പണികൾ നടത്താത്തതിനാൽ യാത്ര ദുരിതമായി. തറയോട് പതിക്കാൻ കുഴിയെടുത്തിട്ട് ആറ് മാസത്തിലേറെയായി. റോഡിന്‍റെ ബാക്കിഭാഗം പൂർണമായും ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കി. തറയോട് പതിക്കാനായി റോഡ് ഒരുക്കുകയും തറയോട് കൊണ്ടുവന്നിടുകയും ചെയ്തിട്ടും പണി നടത്താത്തത് എന്തുകൊണ്ടാണെന്നു നാട്ടുകാർ ചോദിക്കുന്നു.

വെള്ളം കെട്ടിക്കിടക്കുന്നതിനാലാണ് തിടനാട് പകൽവീടിന് സമീപമുള്ള 50 മീറ്റർ ഭാഗം മാത്രം തറയോട് പതിക്കാൻ തീരുമാനിച്ചത്. പ്രദേശത്തെ പാറമടയിൽനിന്ന് ടോറസ് ലോറികൾ ഉൾപ്പെടെ ഓടുന്നതിനാൽ റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടു. റോഡിലെ പൊടിശല്യം നിയന്ത്രിക്കാനായി ദിവസവും പാറമടക്കാർ സ്ഥലത്തെത്തി വെള്ളമൊഴിക്കുന്നത് നാട്ടുകാർക്ക് വലിയ ആശ്വാസമാണ്. തറയോട് പതിപ്പിച്ചില്ലെങ്കിൽ മഴക്കാലം ആരംഭിക്കുമ്പോൾ കാൽനടയാത്രയും വാഹനയാത്രയും സാധിക്കാത്ത വിധമാകും.

ഇതോടൊപ്പം തിടനാട് കുരിശുങ്കൽ പകൽവീട് മുതൽ വെട്ടിക്കുളം വരെയുള്ള ഭാഗത്ത് അപകടങ്ങൾ പതിവായതോടെ ക്രാഷ് ബാരിയറോ സംരക്ഷണഭിത്തിയോ നിർമിക്കണമെന്ന ആവശ്യവും ശക്തമാണ്. മൂന്നു കിലോമീറ്റർ ദൂരം വരുന്ന റോഡ് തോടിന് സൈഡിലൂടെയാണ് കടന്നുപോകുന്നത്. വളവുകളിലും റോഡിലെ കുഴികളിലും വീണു നിയന്ത്രണം വിടുന്ന വാഹനങ്ങൾ തോട്ടിലേക്ക് പതിക്കാൻ സാധ്യത ഏറെയാണ്.

ഇപ്രകാരമുണ്ടായ അപകടത്തിൽ യാത്രക്കാരൻ മരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. എംഇഎസ് കോളജിലേക്ക് ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. റോഡിൽ തറയോട് പതിപ്പിച്ചും സംരക്ഷണഭിത്തി നിർമിച്ചും അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തര നടപടികൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.