കുട്ടനാട് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് കേരള കോണ്‍ഗ്രസ്
Wednesday, August 28, 2024 12:03 AM IST
എടത്വ: കേരള കോണ്‍ഗ്രസ് ജന്മമെടുത്ത 1964നുശേഷം നടന്നിട്ടുള്ള എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും കുട്ടനാട് സീറ്റില്‍ മത്സരിച്ചിട്ടുള്ളത് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയാണ് 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളില്‍ രമേഷ് ചെന്നിത്തല മാത്രമാണ് വിജയിച്ചത്. രണ്ടു തെരഞ്ഞെടുപ്പിലും ഇടതുപക്ഷ തരംഗം വീശിയിട്ടും ജില്ലയിലെ യുഡിഎഫ് സ്ഥാനാര്‍ഥികളില്‍ ഏറ്റവും ചെറിയ ഭൂരിപക്ഷത്തിനു പരാജയപ്പെട്ടത്.

കുട്ടനാട്ടിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് കേരള കോണ്‍ഗ്രസ് സ്ഥിരമായി 7000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്ന ജില്ലാ പഞ്ചായത്ത് ചമ്പക്കുളം ഡിവിഷന്‍ നിര്‍ബന്ധപൂര്‍വം ഏറ്റെടുത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചിട്ട് പരാജയപ്പെട്ട കാര്യം കുട്ടനാട് സീറ്റ് ഏറ്റെടുത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചാലെ വിജയിക്കു എന്നു പറയുന്നവര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.


സാധാരണ പ്രവര്‍ത്തകന് അംഗീകാരം ലഭിക്കേണ്ട ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒറ്റക്കെട്ടായിനിന്ന് കഴിഞ്ഞതവണ നഷ്ടപ്പെട്ട സീറ്റുകള്‍ തിരിച്ചു പിടിക്കാന്‍ ശ്രമിക്കേണ്ട സമയത്ത് താഴെ തട്ടിലുള്ള പ്രവര്‍ത്തകരെ തമ്മില്‍ അകറ്റുന്ന രീതിയിലുള്ള പ്രസ്താവനകളും സമീപനങ്ങളും ഒഴിവാക്കി പരസ്പര ധാരണയില്‍ മുന്നോട്ടു പോകുവാനുള്ള വിശാലതയും പക്വതയും എല്ലാവരുടെയും ഭാഗത്തു നിന്നുമുണ്ടാകണമെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ജേക്കബ് ഏബ്രഹാം പറഞ്ഞു.

കേരള കോണ്‍ഗ്രസ് എടത്വ മണ്ഡലം നേതൃയോഗം ജേക്കബ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. മണ്ടലം പ്രസിഡന്‍റ് ബാബു സേവ്യര്‍ അധ്യക്ഷത വഹിച്ചു. ഉന്നതാധികാരസമിതി അംഗം റോയി ഊരാംവേലി, സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസുകുട്ടി മാത്യു, ടെഡി സഖറിയ, ബൈജു തായങ്കരി, മോന്‍സി ഏലപ്പള്ളി, ജസ്റ്റിൻ വേണ്ടാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.