ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്: മുൻ സിപിഎം നേതാവിനും ഭാര്യക്കുമെതിരേ കേസ്
Wednesday, August 28, 2024 12:03 AM IST
മങ്കൊമ്പ്: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്കും ഭാര്യക്കുമെതിരേ കേസ്. കാവാലം പഞ്ചായത്ത് വടക്കൻ വെളിയനാട് മിഡിൽ ബ്രാഞ്ച് മുൻ സെക്രട്ടറി ഷജിത്ത് ഭവനിൽ ഷജിത്ത്, ഭാര്യ ശാന്തിനി എന്നിവർക്കെതിരേയാണ് കൈനടി പോലീസ് കേസെടുത്തത്.

കാവാലം കുന്നുമ്മ സ്വദേശികളായ രണ്ടു പേരിൽനിന്നു പുളിക്കീഴിലെ വിദേശമദ്യ നിർമാണശാലയിൽ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്നുപറഞ്ഞു നാലരലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണു പരാതി. ഇവർ വർഷങ്ങളായി സമാനമായ രീതിയിൽ ജില്ലയ്ക്കു പുറത്തുനിന്നുള്ളവരിൽ നിന്നുവരെ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നാണ് സൂചന.

ആലപ്പുഴ ജില്ലയ്ക്കു പുറമേ കോട്ടയം, പത്തനംതിട്ട ജില്ലകളിൽനിന്നുള്ളവരും തട്ടിപ്പിനിരയായി. എന്നാൽ, ഇവരാരും ഇതുവരെ പോലീസിനു പരാതി നൽകിയിട്ടില്ല. സിപിഎം നേതാക്കളിൽ ചിലർ പണം തിരികെ വാങ്ങിത്തരാമെന്നു ഉറപ്പുനൽകിയതിനാലാണ് ഇതുവരെ പരാതികളൊന്നും നൽകാതിരുന്നതെന്നാണ് ഇവർ പറയുന്നത്.

അതേസമയം തട്ടിപ്പിൽ പാർട്ടി നേതാക്കൾക്കും പങ്കുണ്ടെന്നു സിപിഎമ്മിലെ തന്നെ ഒരുവിഭാഗം പറയുന്നു. നേതാക്കൾക്കു നൽകാനാണ് പണം വാങ്ങുന്നതെന്നാണ് ഇവർ തട്ടിപ്പിനിരയായവരോട് പറഞ്ഞിരുന്നത്. പലവട്ടം ബന്ധപ്പെട്ടിട്ടും ജോലിയോ, പണമോ ലഭിക്കാതായതോടെ ചങ്ങനാശേരിയിലുള്ള ഒരു കുടുംബം ഷജിത്തിന്‍റെ വീട്ടിലെത്തി കുത്തിയിരിപ്പു സമരം നടത്തിയതോടെയാണ് തട്ടിപ്പ വിവരം പുറത്താകുന്നത്.


തുടർന്ന് രാമങ്കരി പോലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നു തട്ടിപ്പിനിരയായവർ പറയുന്നു. ഇതേത്തുടർന്നാണ് ഇവർ കൈനടി പോലീസിൽ പരാതി നൽകിയത്. നേരത്തെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന ആരോപണമുയർന്നതിനെത്തുടർന്ന് പാർട്ടി അന്വേഷണം നടത്തുകയും മൂന്നുമാസം മുൻപ് ഷജിത്തിനെ പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നതായി സിപിഎം നേതൃത്വം പറയുന്നു.

തട്ടിപ്പിനിരയായവർ പരാതി നൽകിയതിനെത്തുടർന്ന് ഷജിത്ത് മുങ്ങിയതായാണ് വിവരം. ഷജിത്തിനെ കാണാനില്ലെന്നു കാട്ടി ഭാര്യ ശാന്തിനി നെടുമുടി പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നാണ് വിവരം.