യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: പിടിയിലായ മുഖ്യപ്രതി റിമാൻഡിൽ
Wednesday, August 28, 2024 12:03 AM IST
ചാരുംമൂട്: നൂറനാട് കരിമാന്‍കാവ് ക്ഷേത്രത്തിനു സമീപത്തുനിന്ന് അരുണ്‍ കൃഷ്ണന്‍ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കാറിലും നിരണത്തെ ആളൊഴിഞ്ഞ വീട്ടിലും മര്‍ദിക്കുകയും മൊബൈല്‍ഫോണും മോട്ടോര്‍സൈക്കിളും തട്ടിയെടുക്കുകയും ചെയ്ത കേസിലെ മുഖ്യ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

തിരുവല്ല നിരണം സെന്‍ട്രല്‍ ഭാഗത്ത് മുണ്ടനാരില്‍ എം.എ. അനീഷ് കുമാറിനെ(മുണ്ടനാരി അനീഷ്-39)യാണ് റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി എറണാകുളത്തുനിന്നു നൂറനാട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷണം, കൊലപാതകശ്രമം, കഞ്ചാവ് കടത്തല്‍, ഭവനഭേദനം തുടങ്ങി മുപ്പതിലധികം കേസുകളില്‍ പ്രതിയായ ഇയാള്‍ നിരണം ഭാഗത്തെ റോബിന്‍ ഹുഡ് എന്നാണ് അറിയപ്പെടുന്നതെന്ന് പോലീസ് പറഞ്ഞു.

സംഘാംഗമായ റെനു രാജനെ കരിമാന്‍കാവ് ക്ഷേത്രത്തിലെ ഉത്സവം അലങ്കോലപ്പെടുത്തിയതിന് കൈകാര്യം ചെയ്ത കൂട്ടത്തിലുള്ള ആളാണെന്ന് തെറ്റിദ്ധരിച്ചാണ് അരുണ്‍ കൃഷ്ണനെ ആളുമാറി തട്ടിക്കൊണ്ടുപോയത്. സംഘത്തില്‍പ്പെട്ട റെനു രാജന്‍ (26), ആദര്‍ശ് (19), ദീപക്ക് (19), മുഹമ്മദ് സെയ്ദലി (23), തരുണ്‍ തിലകന്‍ (19), അഖില്‍.ടി.ആര്‍ (23), ഫൈസല്‍ (30), ഉണ്ണിക്കുട്ടന്‍ (30) എന്നീ പ്രതികളെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, അനീഷ് ഒളിവിലായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യുന്നതിന് ജില്ലാ പോലീസ് മേധാവി എം.പി.മോഹനചന്ദ്രന്‍ നായര്‍ ചുമതലയേറ്റ ശേഷം ചെങ്ങന്നൂര്‍ ഡിവൈഎസ്പി എം.കെ. ബിനു കുമാറിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.


നിരണം പ്രദേശത്തെ പാടശേഖരങ്ങളിലും ആളൊഴിഞ്ഞ വീടുകളിലും നിരന്തരം തെരച്ചില്‍ നടത്തിയ അന്വേഷണ സംഘത്തിന് ഇയാളെ കണ്ടെത്താനായില്ല. ഇതിനിടയില്‍ ഇയാളുടെ ബംഗളൂരു, എറണാകുളം യാത്രകള്‍ പോലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

ഇയാളുടെ സഹോദരന്‍ അഖിലിനെ 4.5 കിലോ കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞദിവസം രാത്രി എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒളിത്താവളത്തില്‍നിന്ന് നൂറനാട് സിഐ എസ്. ശ്രീകുമാര്‍, എസ്‌ഐ എസ്. നിതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

തിരുവല്ല, ആറന്മുള, ഹരിപ്പാട്, വീയപുരം, നൂറനാട്, മാന്നാര്‍, എടത്വ എന്നീ സ്റ്റേഷന്‍ പരിധികളില്‍ 2007 മുതല്‍ 33 കേസുകള്‍ ഇയാള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.