തോട് നിറയെ പോളയും പുല്ലും; നാട്ടുകാരും കര്‍ഷകരും ദുരിതത്തില്‍
Wednesday, August 28, 2024 12:03 AM IST
ആലപ്പുഴ: തോട്ടുവാത്തല തോട് പോളയും പുല്ലും നിറഞ്ഞു മലിനമായി നീരൊഴുക്കും ജലഗതാഗതവും തടസപ്പെട്ടതോടെ നാട്ടുകാരും കര്‍ഷകരും ദുരിതത്തില്‍. നെടുമുടി പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ തോട്ടുവാത്തല തോട് മുന്‍പു വലിയ കെട്ടുവള്ളങ്ങളില്‍ നിര്‍മാണവസ്തുക്കളായ ഇഷ്ടിക, മണല്‍ അടക്കമുള്ള സാധനങ്ങള്‍ കൊണ്ടുപോയിരുന്നതാണ്.

എന്നാല്‍, ഇപ്പോള്‍ ചെറുവള്ളത്തില്‍ പോലും സഞ്ചരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. പ്രദേശവാസികള്‍ നെല്ല് അടക്കമുള്ള സാധനങ്ങള്‍ ആലപ്പുഴ ഭാഗത്തേക്കു കൊണ്ടുപോയിരുന്നതും ഈ തോടുകളില്‍ കൂടിയായിരുന്നു.

ചെറിയ യാത്രാ ബോട്ടുകളും ഇതുവഴിയുണ്ടായിരുന്നു. പമ്പ യാറ്റില്‍ മണിമലമുട്ട് ഭാഗത്ത് ആരംഭിച്ചു പണ്ടാരക്കളം കായലില്‍ സമാപിക്കുന്ന എച്ച് ആകൃതിയില്‍ കിടക്കുന്ന തോടാണിത്. പണ്ടാരക്കളം കായലില്‍നിന്നു തോട്ടുവാത്തല വഴി പരുത്തിക്കളം വരെയും അവിടെനിന്നു പുളിക്കക്കാവ് വരെയുമാണു തോട്.


പമ്പയാറ്റില്‍നിന്നോ പണ്ടാരക്കളം കായല്‍ ഭാഗത്തുനിന്നോ നീരൊഴുക്ക് ഇല്ലാത്തതിനാല്‍ വര്‍ഷങ്ങളായി തോട്ടില്‍ പോളയും പുല്ലും നിറഞ്ഞു കാടായി കിടക്കുകയാണ്. ഇഴജന്തുക്കളും പെരുച്ചാഴിയും താവളമാക്കിയ തോട്ടിലെ വെള്ളം ഗാര്‍ഹിക ആവശ്യത്തിനു പോലും ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ മലിനമായി കിടക്കുകയാണ്. പുല്ലും പോളയും മൂടിയിരിക്കുന്നതിനാല്‍ തോട് കടന്നു പോകുന്ന സ്ഥലങ്ങളിലെ പാടശേഖരങ്ങളില്‍ ചില സമയങ്ങളില്‍ വെള്ളം കയറ്റാന്‍ പോലും കഴിയാറില്ല.

ചാലഞ്ച് നെടുമുടി പഞ്ചായത്ത് തോട്ടിലെ പോളയും മാലിന്യങ്ങളും നീക്കം ചെയ്യാന്‍ നെടുമുടി പഞ്ചായത്തോ ജലസേചന വകുപ്പോ അടിയന്തരമായി ഇടപെടണം. പോളയും മാലിന്യവും എക്കലും നീക്കി തോട്ടില്‍ നീരൊഴുക്കും ജലഗതാഗതവും സുഗമമാക്കണം.