വാട്ടർ അഥോറിറ്റി ബിൽ കൗണ്ടറിൽ പരാധീനതകളെന്നു പരാതി
Wednesday, August 28, 2024 12:03 AM IST
ആലപ്പുഴ: കേരള വാട്ടർ അഥോറിറ്റി ആലപ്പുഴ പിഎച്ച് സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയത്തിൽ എത്തുന്നവർക്ക് മര്യാദയ്ക്ക് നിന്ന് ബില്ല് അടയ്ക്കാൻ സൗകര്യമില്ലെന്നു പരാതി. വെള്ളത്തിന്‍റെ ബില്ല് അടയ്ക്കാൻ വരുന്നവർ വളരെയധികം ബുദ്ധിമുട്ട് സഹിച്ച് മലിനമായ പരിസരത്ത് ക്യു നിൽക്കേണ്ട അവസ്ഥയാണെന്നും നാട്ടുകാർ പരാതി പറയുന്നു.

ബില്ല് അടയ്ക്കാൻ വന്നവരുടെ നീണ്ട ക്യു മൂലമുള്ള ബുദ്ധിമുട്ട് എക്സിക്യൂട്ടീവ് എൻജിനിയറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു പരിഹാരവും ഉണ്ടാക്കുന്നില്ലെന്ന് മാത്രമല്ല, സർക്കാരിൽനിന്നു ഒരു കാഷ് കൗണ്ടർ പ്രവർത്തിപ്പിച്ചാൽ മതിയെന്ന നിർദേശമാണുള്ളതെന്നും എൻജിനിയർ അറിയിച്ചതായി പറയുന്നു. കൂടാതെ ബില്ല് അടയ്ക്കുന്ന സ്ഥലത്തും ഓഫീസിനു ചുറ്റും വാട്ടർ ടാങ്ക് നിൽക്കുന്ന സ്ഥലത്തും ആർഒ പ്ലാന്‍റ് പ്രവർത്തിക്കുന്ന പരിസരപ്രദേശവും വളരെ വൃത്തിഹീനമായി പ്ലാസ്റ്റിക് മാലിന്യം, ചെളിവെള്ളം മുതലായവ കെട്ടിക്കിടക്കുന്നതായും ആക്ഷേപം.