ആർക്കും വേണ്ടാത്ത ബുധനൂർ ശ്മശാനം
Wednesday, August 28, 2024 12:03 AM IST
മാന്നാർ: ബുധനൂരിൽ ഒരു പൊതുശ്മശാനമുണ്ട്. മൃതദേഹങ്ങൾ സംസ്കരിക്കണമെങ്കിൽ വേറെ സ്ഥലം നോക്കണം. ബുധനൂർ പഞ്ചായത്തിലെ പെരിങ്ങിലിപ്പുറം മഠത്തിക്കുറ്റിയിലാണ് പഞ്ചായത്തിന്‍റെ പൊതുശ്മശാനം ഉള്ളത്. ‌ശ്മശാനത്തിനായി കണ്ടെത്തിയത് എട്ട് സെന്‍റ് ചതപ്പുനിലമാണ്.

ഈ സ്ഥലം കാടുകയറി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അതിനാൽ മൃതശരീരം സംസ്കരിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് സ്ഥലത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ.

മാറി മാറി വന്ന പഞ്ചായത്ത് ഭരണസമിതികൾ ശ്മശാനത്തിന്‍റെ ഇപ്പോഴത്തെ ദുഃസ്ഥിതിക്കു പരിഹാരം കാണാൻ താത്പര്യം കാട്ടുന്നില്ലത്രേ. ജനപ്രതിനിധികൾ തെരഞ്ഞെടുപ്പ്‌ വാഗ്ദാനമായി ഈ വിഷയത്തെ ഉപയോഗിക്കാറുണ്ടങ്കിലും ഇത് കഴിയുമ്പോൾ മറക്കുന്ന സ്ഥിതിയാണുള്ളത്.


താമസസ്ഥലത്ത് അടക്കം ചെയ്യാൻ സ്ഥലമില്ലാതെ ഇവിടേക്കെത്തിച്ച മൃതശരീരം ഇവിടെ സംസ്കരിക്കാൻ കഴിയാതെ തിരികെ കൊണ്ടുപോകേണ്ടി വന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാലും കാടുകയറിക്കിടക്കുന്നതിനാൽ ശ്മശാനത്തിലേക്കു കയറാൻ പോലും കഴിയാത്തതിനാലുമാണ് തിരികെ കൊണ്ടു പോകേണ്ടിവരുന്നത്.

പൊതുശ്മശാനം ഉപയോഗപ്രഥമാക്കണമെന്ന ജനങ്ങളുടെ ചിരകാലമായ ആവശ്യം പരിഗണിക്കാത്ത ജനപ്രതിനിധികളുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും നിലപാടിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. സ്ഥലത്തിന് ചുറ്റും കരിങ്കൽ ഭിത്തികെട്ടി മണ്ണിട്ടുയർത്തി പൊതുശ്മശാനം ഉപയോഗപ്രദമാക്കണമെന്നതാണ് പൊതു ആവശ്യം.