അഷ്ടമി രോഹിണിനാളിൽ ആറന്മുളയിൽ സദ്യയുണ്ട്, ആയിരങ്ങൾക്കു നിർവൃതി
Monday, August 26, 2024 11:49 PM IST
ആറന്മുള: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ അഷ്ടമി രോഹിണി വള്ളസദ്യയിൽ പങ്കെടുത്ത് ആയിരങ്ങൾ. ശ്രീകൃഷ്ണന്‍റെ ജന്മനാളിൽ ആറന്മുളയിൽ ഒരുക്കിയ സമൂഹസദ്യ ആസ്വദിക്കാനായി നാടിന്‍റെ നാനാഭാഗങ്ങളിൽനിന്നാണ് ഭക്തർ ക്ഷേത്രത്തിലെത്തിയത്.

പ്രഭാത ശ്രീബലിക്കുശേഷം കൊടിമരച്ചുവട്ടിൽ നിലവിളിക്കിനു മുന്പിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ആദ്യ നെൽപ്പറ സമർപ്പിച്ചു. തുടർന്ന് 52 കരയിലെ പ്രതിനിധികൾ പള്ളിയോട കരകൾക്കുവേണ്ടി നെൽപ്പറകൾ സമർപ്പിച്ചു. പതിനെട്ടാംപടിയിൽനിന്നും വിശിഷ്ടാതിഥികളെ പള്ളിയോട സേവാസംഘവും തിരുവതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി വഞ്ചിപ്പാട്ടിന്‍റെ അകമ്പടിയോടുകൂടി ആനക്കൊട്ടിലിലേക്ക് സ്വീകരിച്ചു.

ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ സുരേഷ് ഗോപി ഭദ്രദീപം കൊളുത്തി. ആരോഗ്യമന്ത്രി വീണാ ജോർജ് വിഭവങ്ങൾ ഇലയിൽ വിളന്പി. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ വിശിഷ്ടാതിഥിയായിരുന്നു. മുൻ എംഎൽഎ മാലേത്ത് സരളാദേവി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

ക്ഷേത്രത്തിന്‍റെ വടക്കേമുറ്റത്ത് 52 കരക്കാർക്കായി പ്രത്യേക ഇരിപ്പിടങ്ങൾ സജ്ജമാക്കിയിരുന്നു. പള്ളിയോടങ്ങളിൽ എത്തിയ കരക്കാർ വഞ്ചിപ്പാട്ടു പാടിയാണ് ക്ഷേത്രത്തിൽ പ്രവേശിച്ചത്. ശ്രീകൃഷ്ണ, ഗോപിക വേഷധാരികളായ കുട്ടികൾ കരക്കാർക്കൊപ്പം ഉണ്ടായിരുന്നു. ക്ഷേത്രത്തിലെത്തി ചടങ്ങുകൾ പൂർത്തിയാക്കിയശേഷമാണ് ഇവർ സദ്യയിൽ പങ്കുകൊണ്ടത്.

44 കൂട്ടം വിഭവങ്ങളോടെ ആറന്മുളയുടെ തനതായ ശൈലിയിൽ തന്നെ വള്ളസദ്യ ആസ്വദിച്ചു കഴിക്കാനുള്ള ക്രമീകരണമാണ് ദേവസ്വം ബോർഡും പള്ളിയോട സേവാസംഘവും ചേർന്ന് ഒരുക്കിയിരുന്നത്.


ക്ഷേത്രത്തിലെ തെക്കേ മുറ്റത്തെ പവലിയനിലാണ് ഭക്തജനങ്ങൾക്കായി വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയിരുന്നത്. പ്രത്യേക ക്ഷണിതാക്കളായി എത്തിയവർക്ക് വടക്കേ മാളികയിൽ സദ്യ വിളന്പി. വഴിപാട് നടത്തിയവർക്കായി പാഞ്ചജന്യം, കൃഷ്ണവേണി, വിനായക എന്നീ സദ്യാലയങ്ങളിലായിരുന്നു ക്രമീകരണം. ക്ഷേത്രത്തിൽ പ്രത്യേക പൂജകളും അലങ്കാരങ്ങളും നടത്തുകയും ചെയ്തു.

അമ്പലപ്പുഴയിൽനിന്നെത്തിയ അരവിന്ദാക്ഷൻ നായരും സംഘവും ഒരുക്കിയ അമ്പലപ്പുഴ പാൽപ്പായസം സദ്യക്കു മികവേകി. ക്ഷേത്രത്തിനുള്ളിലെ സദ്യ തയാറാക്കിയത്

സി.കെ. ഹരിശ്ചന്ദ്രൻ സോപാനവും പുറത്ത് ഓഡിറ്റോറിയങ്ങളിലെ സദ്യ പാർഥസാരഥി കേറ്ററേഴ്സ് സദാശിവൻ പിള്ളുടെയും വള്ളസദ്യ കൺവീനർ സുരേഷ് കുമാർ പുതുക്കുളങ്ങരയുടെയും നേതൃത്വത്തിലാണ് സദ്യ ഒരുക്കിയത് .

പള്ളിയോട സേവാസംഘം പ്രസിഡന്‍റ് കെ.വി. സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ദേവസ്വം അസിസ്റ്റന്‍റ് കമ്മീഷണർ രേവതി മലയാലപ്പുഴ, ട്രഷറർ രമേശ് മാലിമേൽ, വൈസ് പ്രസിഡന്‍റ് കെ.എസ്. സുരേഷ്, ജോയിന്‍റ് സെക്രട്ടറി അജയ് ഗോപിനാഥ്, അജി ആർ. നായർ, ബി. കൃഷ്ണകുമാർ, വിജയകുമാർ ചുങ്കത്തിൽ, ശശികുമാർ, കെ.ആർ. സന്തോഷ്, അനൂപ് ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

വള്ളസദ്യക്കെത്തിയ പള്ളിയോടങ്ങൾ പന്പാനദിയിൽ ജലഘോഷയാത്രയും നടത്തി. മുത്തുക്കുടയും അലങ്കാരങ്ങളും ചൂടി വഞ്ചിപ്പാട്ടിന്‍റെ അകന്പടിയോടെ പള്ളിയോടങ്ങൾ പന്പാനദിയിൽ അണിനിരന്നത് സദ്യയിൽ പങ്കെടുക്കാനെത്തിയവർക്കു നയനാനന്ദ കാഴ്ചയുമായി.