പീഡനം, കവർച്ച, തട്ടിപ്പ് ; കായംകുളത്ത് അക്രമം പെരുകുന്നു
Monday, August 26, 2024 11:49 PM IST
വയോധികയെ മുളകുപൊടിഎറിഞ്ഞ് പീഡനം, കവർച്ച:
പ്രതി റിമാൻഡിൽ

കായംകുളം: ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ മുളകുപൊടി എറിഞ്ഞ് പീഡിപ്പിക്കുകയും സ്വര്‍ണാഭരണവും മൊബൈൽ ഫോണും കവർച്ച നടത്തുകയും ചെയ്ത കേസിൽ അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കായംകുളം കണ്ടല്ലൂര്‍ തെക്ക് കാട്ടുപുരയ്ക്കല്‍ (സുധാലയം) ധനേഷി(29)നെ ആണ് റിമാൻഡ് ചെയ്തത്. ഒറ്റയ്ക്ക് താമസിക്കുകയാണെന്ന് മനസിലാക്കിയാണ് ഇയാള്‍ എഴുപതുകാരിയുടെ വീട്ടിലെത്തിയത്.

വാതിലില്‍ മുട്ടി അയല്‍ക്കാരനാണെന്ന് പറഞ്ഞു. വാതില്‍ തുറന്ന ഉടനെ വയോധികയ്ക്കുനേരെ മുളകുപൊടി എറിഞ്ഞ് ഇയാൾ വീടിനുള്ളിൽ കടന്നു. പിന്നീട് ശാരീരികമായി ഉപദ്രവിക്കുകയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി ഏഴുപവനോളം വരുന്ന മാല, വള, കമ്മൽ, മോതിരം എന്നിവ ഊരിയെടുത്തു.

കൂടാതെ മൊബൈൽഫോണും ടോർച്ചും പിടിച്ചുവാങ്ങിയശേഷം ഇയാൾ കടന്നുകളഞ്ഞു. വയോധികയെ വീട്ടിനുള്ളിൽ ഇട്ട് കതക് പൂട്ടിയാണ് ഇയാൾ കടന്നുകളഞ്ഞത്. കഴിഞ്ഞദിവസം രാവിലെ വീട് പൂട്ടിക്കിടക്കുന്നത് സംശയം തോന്നിയ അയൽവാസികളാണ് അവശതയിലായ വയോധികയെ വാതില്‍ തുറന്ന് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയശേഷം വയോധികയുടെ മൊഴിയെടുത്ത് കേസെടുത്ത് അന്വേഷണം ഊർജിതമാക്കുകയായിരുന്നു.

അപഹരിച്ച ആഭരണങ്ങള്‍ സമീപത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വയ്ക്കാനായി പ്രതി ചെന്നിരുന്നു. സംശയം തോന്നിയ സ്ഥാപന ഉടമ ഇത്രയും സ്വർണം എവിടെനിന്നാണെന്ന് ചോദിച്ചപ്പോൾ പ്രതി അവിടെനിന്നു മുങ്ങി. കായംകുളം ഡിവൈഎസ്പി എൻ. ബാബുക്കുട്ടന്‍റെയും കനകക്കുന്ന് ഇൻസ്പെക്ടർ എൻ. അരുണിന്‍റെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി മണിക്കൂറുകൾക്കകം പിടിയിലായത്. കവർച്ച നടത്തിയ ആഭരണങ്ങളും പോലീസ് കണ്ടെത്തു. മുമ്പ് പോലീസിനെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.


കൃഷ്ണപുരത്തും
വയോധിക ക്രൂര
ബലാത്സംഗത്തിനിരയായി

കായംകുളം: വയോധികരായ സ്ത്രീകൾക്കുനേരെ കായംകുളം മേഖലയിൽ ആക്രമണം വർധിച്ചതോടെ സ്ത്രീകൾ ഭീതിയിലായി. കണ്ടല്ലൂരിൽ കഴിഞ്ഞദിവസം ഒറ്റയ്ക്കു താമസിച്ച വയോധികയ്ക്കു നേരേ ഉണ്ടായതുപോലെ സമാനരീതിയിൽ ഒരുമാസം മുമ്പ് കൃഷ്ണപുരത്ത് ഒറ്റയ്ക്കു താമസിച്ച വയോധിക ക്രൂരമായി ബലാത്സംഗത്തിനിരയായിരുന്നു.

സംഭവത്തിൽ പ്രതിയായ കരുനാഗപ്പള്ളി ക്ലാപ്പന പ്രയാർ തെക്ക് ചാലായിൽ പടീറ്റതിൽ വീട്ടിൽ ഷഹാസി(27)നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 76 വയസുള്ള വയോധികയെ രാത്രി വീട്ടിൽ കയറി ക്രൂരമായി പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു.

ഒറ്റയ്ക്കു താമസിക്കുന്ന വയോധികയുടെ വീടിനു സമീപത്ത് ഒളിച്ചിരുന്ന പ്രതി വയോധിക വീടിന്‍റെ വാതിൽ തുറന്ന സമയം ഓടി അകത്തു കയറി അവരെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ വയോധികയെ പിന്നീട് വണ്ടാനം മെഡിക്കൽ കോളജ് ആശുപതിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയുണ്ടായി. കുറ്റകൃത്യത്തിനുശേഷം കൃഷ്ണപുരം അതിർത്തി ചിറക്കടുത്ത് ഒളിച്ചിരുന്ന പ്രതിയെ കായംകുളം പോലീസ് പിടികൂടി.