കുടിവെള്ളം മുട്ടി വീയപുരം; പദ്ധതികൾ കടലാസിൽ
Monday, August 26, 2024 11:49 PM IST
ഹരിപ്പാട്: വീയപുരത്ത് ശുദ്ധജലക്ഷാമം അടിക്കടിയെന്നോണം രൂക്ഷമാകുന്നു. വേനല്‍ക്കാലത്തും മഴക്കാലത്തും ശുദ്ധജലക്ഷാമം രൂക്ഷമാകുന്ന പ്രദേശമായി ഇവിടംമാറി.

വാട്ടര്‍ അഥോറിറ്റി, കുട്ടനാട് പാക്കേജ്, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്‍റ് എന്നീ വകുപ്പുകളിലെ വിവിധ പദ്ധതികളിലൂടെയാണ് ഇവിടെ കുടിവെള്ളം എത്തിക്കുന്നത്. ഈ പദ്ധതികള്‍ ഫലപ്രദമായരീതിയില്‍ നടപ്പാക്കാന്‍ കഴിയുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. പല പദ്ധതികളും കാലപ്പഴക്കത്താലും മറ്റും നാശത്തിന്‍റെ വക്കിലാണ്. ഡോ. കെ.സി. ജോസഫ് എംഎല്‍എയാണ് കുടിവെള്ള പദ്ധതിക്കു തുടക്കമിട്ടത്. പായിപ്പാട് വാട്ടര്‍ അഥോറിറ്റി വക ജലസംഭരണിയാണ് അദ്ദേഹം നിര്‍മിച്ചത്.

14 ച.കി. മീറ്റര്‍ ചുറ്റളവുള്ള ഈ പഞ്ചായത്തിന്‍റെ എല്ലാപ്രദേശത്തും കുടിവെള്ളം എത്തിച്ചിരുന്നു. പിന്നീട് ജനസംഖ്യയിലുള്ള വര്‍ധനവും അതോടെ ആവശ്യക്കാരുടെ എണ്ണവും വര്‍ധിച്ചു.
പൊതുടാപ്പുകള്‍ കേട്

ജലസംഭരണിയുടെ കാലപ്പഴക്കവും ഗുണനിലവാരമില്ലാത്ത പൈപ്പുലൈനും കുടിവെള്ള വിതരണത്തിനു തടസമായി.

പതിമൂന്നു വാര്‍ഡുകളിലേക്കും കുടിവെള്ളം എത്തുന്നത് ഇവിടെനിന്നായിരുന്നു. പൊട്ടിപ്പൊളിഞ്ഞ ജലസംഭരണിയും കുതിരശക്തി കുറഞ്ഞ മോട്ടോറും ഇന്നും ശാപമായി തുടരുന്നു. പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ ഉപയോഗശൂന്യമായ 258 പൊതുടാപ്പുകള്‍ നിര്‍ത്തലാക്കണമെന്ന പഞ്ചായത്തിന്‍റെ ആവശ്യം വാട്ടര്‍ അഥോറിറ്റി നിരസിച്ചിരിക്കുകയാണ്.

വെള്ളക്കരമായി 40 ലക്ഷംരൂപ വാട്ടര്‍ അഥോറിറ്റിക്ക് കുടിശിക തുകയായി പഞ്ചായത്ത് നല്‍കാനുണ്ട്. ജോണ്‍ തോമസ് ജില്ലാപഞ്ചായത്ത് മെമ്പര്‍ ആയിരിക്കെ മേല്പാടം, കാരിച്ചാല്‍, പായിപ്പാട് എന്നിവിടങ്ങളില്‍ മിനി കുടിവെള്ള പദ്ധതി നടപ്പാക്കിയിരുന്നു. 1,2,4,7,13 വാര്‍ഡുകളില്‍ കുട്ടനാട് പാക്കേജ് പദ്ധതി പ്രകാരം സ്ഥാപിച്ച ആര്‍ഓപ്ലാന്‍റും എ.കെ. ആന്‍റണി എംപിയുടെ വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 10-ാം വാര്‍ഡിലെ കൊല്ലാറ കോളനിയല്‍ സ്ഥാപിച്ച ആര്‍ഒ പ്ലാന്‍റും ആവശ്യക്കാര്‍ക്ക് വെള്ളം കിട്ടാത്ത കേന്ദ്രമായി.


ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്മെന്‍റെ 2,3,7 വാര്‍ഡുകളില്‍ കുഴല്‍ക്കി ണര്‍ സ്ഥാപിക്കാന്‍ പണം അനുവദിച്ചിരുന്നു. രണ്ടാം വാര്‍ഡിലെ ഫണ്ടും കൂടി ചെലവഴിച്ച് ഏഴാംവാര്‍ഡില്‍ പദ്ധതി പൂര്‍ത്തീകരിച്ചു.

ജലജന്യരോഗങ്ങള്‍ അരികെ

കുഴല്‍ക്കിണറില്‍ നിന്നു വരുന്ന വെള്ളത്തിന് നിറവ്യത്യാസവും ദുര്‍ഗന്ധവുമുണ്ടെന്ന് പ്രദേശവാസികള്‍ തന്നെ പയുന്നു. മൂന്നാം വാര്‍ഡില്‍ കുഴല്‍ക്കിണര്‍ സ്ഥാപിച്ച് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും പമ്പ് ഹൗസ് സ്ഥാപിച്ചിട്ടില്ല. ജലജീവന്‍ പദ്ധതി നടപ്പാക്കാനുള്ള നടപടികള്‍ ഒന്നുംതന്നെ നടന്നിട്ടില്ലെന്നു പറയാം.

16 കോടി രൂപയുടെ കുടിവെള്ള പദ്ധതിക്ക് അംഗീകാരം കിട്ടിയിട്ടുണ്ടെങ്കിലും നിര്‍ദിഷ്ട സ്ഥലം നീര്‍ത്തടസംരക്ഷണ നിയമത്തില്‍ കുരിങ്ങിയിരിക്കുകയാണ്. പദ്ധതികള്‍ പലതുണ്ടെങ്കിലും 16 പാടശേഖരങ്ങളില്‍നിന്നു പുറംതള്ളുന്ന വിഷാംശമുള്ള വെള്ളം ആറുകളിലെത്തുകയും ഈ വെള്ളം കുടിക്കാന്‍ നിര്‍ബന്ധിതരായിരിക്കുയുമാണ് പ്രദേശവാസികള്‍. ഈ വെള്ളം കുടിക്കുന്നതോടെ ജലജന്യരോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയുമുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകരും പറയുന്നു.